സേലം: യുവതികളെ ഉപയോഗിച്ച് അശ്ലീലവീഡിയോ നിർമിച്ച സംവിധായകനും സഹസംവിധായികയും അറസ്റ്റിൽ.തമിഴ്നാട്ടിലെ സേലത്താണ് സംഭവം. സിനിമാ സംവിധായകൻ സേലം എടപ്പാടി സ്വദേശി വേൽസത്തിരൻ, സഹസംവിധായിക വിരുദുനഗർ രാജപാളയം സ്വദേശിനി ജയജ്യോതി എന്നിവരാണ് അറസ്റ്റിലായത്. 300-ലേറെ യുവതികളുടെ അശ്ലീലവീഡിയോകളാണ് ഇരുവരും ചേർന്ന് പകർത്തിയത്.ഇരുമ്പപാളയം സ്വദേശിയായ യുവതി സൂറമംഗളം സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
സഹനടിമാരെ ആവശ്യമുണ്ടന്ന സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് പരാതിക്കാരിയായ യുവതി സേലം ട്രാഫിക് സർക്കിളിലെ സ്റ്റുഡിയോയിലെത്തുന്നത്. പുതിയ സിനിമ ആരംഭിക്കുന്നതുവരെ ഓഫിസ് ജോലി നൽകാമെന്നു സംവിധായകൻ വാഗ്ദാനം നൽകി. മൂന്നുമാസം ജോലി ചെയ്തെങ്കിലും ശമ്പളം ലഭിച്ചില്ല. കഴിഞ്ഞ ദിവസം ഇവരുടെ സ്റ്റുഡിയോ ഫ്ലോറിലെത്തിയപ്പോഴാണു അശ്ലീല ചിത്ര നിർമാണമാണ് അവിടെ നടക്കുന്നതെന്നു യുവതിക്ക് മനസിലായത്. ഇതോടെയാണ് അവർ പോലീസിൽ പരാതിപ്പെടുന്നത്.
ജയജ്യോതിയുടെ മൊഴിയിലാണ് സംഘത്തിന്റെ പ്രവർത്തന രീതി വ്യക്തമായത്. എതിർക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദയാക്കുന്നതു ജയജ്യോതിയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.പൊലീസ് നടത്തിയ റെയ്ഡിൽ ഹാർഡ് ഡിസ്കുകളും ലാപ്ടോപ്പും സിനിമാ ചിത്രീകരണത്തിനുള്ള ക്യാമറയും പിടിച്ചെടുത്തു. ഇവ പരിശോധിച്ചപ്പോഴാണ് 300-ലേറെ യുവതികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പകർത്തിയതായി പോലീസ് കണ്ടെത്തിയത്.
You must be logged in to post a comment Login