Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

സ്ഥലപരിമിതിയിൽ വീർപ്പുമുട്ടി ആറ്റിങ്ങൽ ബസ് സ്റ്റാൻഡ്

ആറ്റിങ്ങൽ : സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണ് ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ്. ബസ് ജീവനക്കാരുടെ അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങളും ഇവിടെ തുടരുകയാണ്. ഉത്രാടദിവസം രാത്രിയിൽ ബസിൽ കയറുന്നതിനിടെ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചതാണ് ഒടുവിലത്തെ സംഭവം.

മടവൂർ തുമ്പോട് സീമന്തപുരം കൊപ്പത്തിൽവീട്ടിൽ ഭാസ്കരക്കുറുപ്പ് (55) ആണ് മരിച്ചത്. ഏഴിന് രാത്രി ഏഴരയോടെ വർക്കലയിലേക്ക്‌ പോകുന്ന ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതിവീണു. ഭാസ്കരക്കുറുപ്പിന്റെ കാലിലൂടെ ബസ് കയറി. പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചു. എട്ടിന് വൈകീട്ട് മരിച്ചു. അപകടത്തിൽപ്പെട്ടതാരാണെന്ന് തിരിച്ചറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഇതുപോലുള്ള നിരവധി സംഭവങ്ങൾ ബസ് സ്റ്റാൻഡിൽ ഉണ്ടായിട്ടും പരിഹാരനടപടികൾ ഒന്നും ഉണ്ടായിട്ടില്ല.

നഗരഹൃദയത്തിലാണ് ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. സ്വകാര്യ ബസുകൾക്കു മാത്രമായുള്ള സ്റ്റാൻഡാണിത്. നവീകരണവും സ്റ്റാൻഡ് മാറ്റലും പറഞ്ഞുകേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. നഗരസഭയ്ക്ക് കാര്യമായ വരുമാനം നേടിക്കൊടുക്കുന്ന ഇടമായിരുന്നിട്ടും ആവശ്യമായ കരുതൽ സ്റ്റാൻഡിന് ലഭിക്കുന്നില്ലെന്ന് വർഷങ്ങളായി പരാതിയുണ്ട്. കൃത്യമായ ആസൂത്രണത്തിലൂടെ സ്റ്റാൻഡ് നവീകരിച്ചാൽ വർഷാവർഷം കോടികൾ വരുമാനമുണ്ടാക്കാവുന്ന ഇടമായി ഇത് മാറുമെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...