Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സംസ്ഥാനത്ത് ചെള്ളുപനി മരണങ്ങളിൽ ആശങ്ക; ഒരു മാസത്തിനിടെ ആറ് മരണം

തി​രു​വ​ന​ന്ത​പു​രം: ആശങ്കപ്പെടേണ്ട സാഹചര്യമില്ല ജാഗ്രത മതിയെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും, സ്ക്രബ് ടൈഫസ്(ചെള്ള് പനി) മൂലമുള്ള മരണങ്ങളിൽ ആശങ്ക ഉയരുന്നു. ഈ മാസം ആറ് പേർ കൂടി മരിച്ചതോടെ കഴിഞ്ഞ 10 മാസത്തിനിടെ സംസ്ഥാനത്ത് 18 ജീവനുകളാണ് പൊലിഞ്ഞത്.

സമാനമായ ലക്ഷണങ്ങളുള്ള രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരും രോഗികളും കൂടുതലും കുട്ടികളും ചെറുപ്പക്കാരുമാണ് എന്ന വസ്തുതയാണ് രോഗത്തിന്‍റെ ഗൗരവം വർദ്ധിപ്പിക്കുന്നത്. ഈ വർഷം ഇതുവരെ 519 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമാന രോഗലക്ഷണങ്ങളുള്ള നൂറിലധികം പേർ ചികിത്സ തേടിയിട്ടുണ്ട്.

75 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. രോഗം പടരുമ്പോഴും കൃത്യമായ കാരണം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ‘ഓറിയൻഷ്യ സുസുഗാമുഷി’ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതരമായ പകർച്ചവ്യാധി എന്നാണ് ലോകാരോഗ്യ സംഘടന ഇതിനെ വിശേഷിപ്പിച്ചത്.

എലികൾ, അണ്ണാൻ, മുയലുകൾ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിൽ രോഗാണുക്കൾ കാണപ്പെടുന്നു. തലസ്ഥാന ജില്ലയിൽ ഉൾപ്പെടെ ചെള്ളുപനി മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മരിച്ചവരുടെ വീടുകളും പരിസരവും സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തിന് നിർദേശം നൽകി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...