Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വിഴിഞ്ഞത്ത് സംഘർഷങ്ങളിൽ പ്രതികളായവരുടെ പട്ടിക തയ്യാറാക്കാൻ പൊലീസ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്രസേനയെ ഇറക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനായി കാത്തിരിക്കുകയാണ് സർക്കാരും അദാനി ഗ്രൂപ്പും. സുരക്ഷയ്ക്കായി കേന്ദ്ര സേന വേണമെന്ന അദാനിയുടെ ആവശ്യത്തെ കഴിഞ്ഞ ദിവസം സർക്കാർ കോടതിയിൽ പിന്തുണച്ചിരുന്നു. കേന്ദ്രസേനയെ കൊണ്ടുവന്ന് ഭയപ്പെടുത്താൻ ശ്രമിക്കരുതെന്നാണ് സമരസമിതിയുടെ നിലപാട്. അതേസമയം, വിഴിഞ്ഞം സംഘർഷത്തിൽ പ്രതികളുടെ പട്ടിക പൊലീസ് തയ്യാറാക്കി തുടങ്ങി. അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് പൊലീസ് എങ്കിലും സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ആയിരത്തോളം പേരുടെ വിലാസം പൊലീസ് ശേഖരിച്ചു തുടങ്ങി.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി പോർട്ട്സ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങളിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബിഷപ്പിനെയും വൈദികരെയും പ്രതികളാക്കിയെന്നും സർക്കാർ മറുപടി നൽകി. അക്രമം തടയാൻ വെടിവയ്പ്പ് ഒഴികെയുള്ള എല്ലാ നടപടികളും സ്വീകരിച്ചു. പൊലീസ് സംയമനത്തോടെ പ്രവർത്തിച്ചതിനാലാണ് സ്ഥിതിഗതികൾ ശാന്തമായതെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

എന്നാൽ വൈദികർ ഉൾപ്പെടെയുള്ള കുറ്റാരോപിതരായവർ സമരപ്പന്തലിൽ തുടരുകയാണെന്നും സംസ്ഥാന സർക്കാർ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും അദാനി പോർട്സ് പറഞ്ഞു. പദ്ധതി പ്രദേശത്തിന് സംരക്ഷണം നൽകുന്നതിന്‍റെ പേരിൽ ആരോപണവിധേയരായ പ്രതിഷേധക്കാരെ പൊലീസ് സംരക്ഷിക്കുകയാണ്.
പദ്ധതി പ്രദേശത്ത് സുരക്ഷയൊരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ട സാഹചര്യത്തിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അദാനി പോർട്സ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ എതിർപ്പില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രതികരണം. അത്തരമൊരു സാഹചര്യത്തിൽ സംസ്ഥാനം ആവശ്യപ്പെട്ടാൽ മാത്രമേ കേന്ദ്രത്തിന് നേരിട്ട് ഇടപെടാൻ കഴിയൂ എന്ന് കോടതി ചോദിച്ചു. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ പരസ്പരം കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് അനു ശിവരാമൻ നിർദേശം നൽകി. ഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കുമ്പോൾ കേന്ദ്രസർക്കാർ നിലപാട് അറിയിക്കണം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...