Vismaya News
Connect with us

Hi, what are you looking for?

IFFK 2022

സ്വതന്ത്ര സിനിമയെ ഭരണകൂടം ഭയക്കുന്നതായി ഓപ്പൺ ഫോറം

സ്വതന്ത്ര സിനിമയെ ഭരണകൂടം ഭയക്കുന്നതിന് തെളിവാണ് സെൻസറിങ്ങെന്ന് സംവിധായകൻ മനോജ് കാന. സിനിമയിലെന്നപോലെ വൈകാതെ സാഹിത്യത്തിലും സെൻസറിങ് വരുമെന്ന് ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു .

സെൻസറിങ് അപകടകരമായി മാറികൊണ്ടിരിക്കുകയാണെന്നു സംവിധായകൻ ജിയോ ബേബി പറഞ്ഞു സെൻസറിങ് എന്ന സംവിധാനത്തെ എങ്ങിനെ മറികടക്കണമെന്ന് ഭാവി സംവിധായകർ കാട്ടിത്തരുമെന്നും അദ്ദേഹം പറഞ്ഞു .സിനിമയ്ക്ക് മാത്രം സെൻസറിങ് ഏർപ്പെടുത്തുന്നതിലൂടെ ഭരണകൂടം സിനിമയെ ഭയക്കുന്നു എന്നതിന് തെളിവാണെന്നും ജിയോ ബേബി വ്യക്തമാക്കി.

സിനിമ മാത്രമല്ല നമ്മുടെ അഭിപ്രായങ്ങൾ വരെ സെൻസറിങ്ങിനു വിധേയമാകുന്നുണ്ടെന്നും ഒ ടി ടി വന്നപ്പോൾ സെൻസറിങ് അവസാനിച്ചു എന്നത് മിഥ്യാ ധാരണ ആണെന്നും സംവിധായകനായ കെ എം കമൽ പറഞ്ഞു. ഇൻ ഹൗസ് ആയി ഏറ്റവുമധികം സെൻസർഷിപ്പ് നേരിടുന്നത് ഒ ടി ടി യിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

എഴുത്തുകാരനായ എസ് ഹരീഷ് ,അജു കെ നാരായണൻ എന്നിവർ പങ്കെടുത്തു. എഫ് എഫ് എസ് ഐ പ്രസിദ്ധീകരണമായ ദൃശ്യതാളത്തിന്റെ മലയാള സിനിമ പതിപ്പ് ടി വി ചന്ദ്രൻ സ്മിത സൈലേഷിനു നൽകി പ്രകാശനം ചെയ്തു. ചെലവൂർ വേണു പങ്കെടുത്തു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...