Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തീരശോഷണത്തിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനു പങ്കില്ല; എൻഐഒടി പഠനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തൽ. ചെന്നൈയിലെ എൻഐഒടി നടത്തിയ പുതിയ പഠനത്തിലാണ് കണ്ടെത്തൽ. വലിയ തോതിൽ കടൽക്ഷോഭം നേരിടുന്ന വലിയതുറ, ശംഖുമുഖം ഭാഗങ്ങളിൽ വരും വർഷങ്ങളിൽ സ്ഥിതി മെച്ചപ്പെടുമെന്നും തീരം സുസ്ഥിരമാകുമെന്നും എൻ.ഐ.ഒ.ടി പഠനം പറയുന്നു. 2022 ലെ കരട് വാർഷിക പഠന റിപ്പോർട്ടിലാണ് കണ്ടെത്തലുകൾ.

2021 ഒക്ടോബറിനും 2022 സെപ്റ്റംബറിനും ഇടയിലാണ് എൻഐഒടിയുടെ പഠനം നടന്നത്. വെട്ടുകാട്, വലിയതുറ, പനത്തുറ മുതൽ പൂന്തുറ വരെ, കോവളം, അടിമലത്തുറ, പുല്ലുവിള, പൂവാർ, എടപ്പാട് എന്നിവിടങ്ങളിൽ തീരശോഷണം പ്രകടമാണ്. ഈ കാലയളവിൽ തുമ്പ-ശംഖുമുഖം, പുല്ലുവിള-പൂവാർ ഭാഗങ്ങളിൽ തീരം വെയ്പ്പ് കണ്ടെത്തിയിരുന്നു. തീരം വയ്പ്പിനോ തീരശോഷണത്തിനോ കാര്യമായ സ്വാധീനം ചെലുത്താൻ തുറമുഖ നിർമ്മാണത്തിനു കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തൽ. 

ന്യൂനമർദ്ദം ഉൾപ്പെടെയുള്ള ആവർത്തിച്ചുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളാണ് മാറ്റങ്ങൾക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കടൽക്ഷോഭം രൂക്ഷമായ ഹോട്ട്സ്പോട്ടുകൾ നിർമ്മാണ സ്ഥലത്ത് നിന്ന് 13-15 കിലോമീറ്റർ അകലെയാണ്. പൂന്തുറ-ഭീമപ്പള്ളി ഭാഗത്തെ പുലിമുട്ട് നിർമ്മാണമാണ് വലിയതുറയിലെ കടൽക്ഷോഭം രൂക്ഷമാകാൻ കാരണം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...