Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പേരയ്ക്ക പറിച്ചെന്ന പേരിൽ ആക്രമണം; 12 വയസുകാരന് രണ്ടുദിവസത്തിനുള്ളിൽ ആശുപത്രി വിടാം

പെരിന്തൽമണ്ണ: പേരയ്ക്ക പറിച്ചെന്നാരോപിച്ച് ആക്രമിക്കപ്പെട്ട് തുടയെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ 12 വയസുകാരന് രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിടാം. എന്നാൽ രണ്ടുമാസം പൂർണവിശ്രമം വേണം.

തുടയെല്ലിലെ കമ്പി ഒരു വർഷത്തിന് ശേഷം മാത്രമേ നീക്കം ചെയ്യാൻ കഴിയൂവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ ഷക്കീബ് പറഞ്ഞു. ഇടതുകാലിലെ തുടയെല്ല് ഇരുവശങ്ങളിലായി പൊട്ടിയിരുന്നു. ഇതിനാണ് ശസ്ത്രക്രിയ വേണ്ടി വന്നത്. പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

ഞായറാഴ്ച വൈകീട്ട് നാലോടെ വാഴേങ്കട ബിടാത്തി കളത്തിൽകുണ്ട് റോഡിലാണ് സംഭവം നടന്നത്. കൂട്ടുകാരുമൊത്ത് പന്ത് കളി കഴിഞ്ഞ് മടങ്ങുമ്പോൾ ആരാണ് വീടിന് നേരെ കല്ലെറിഞ്ഞതെന്ന് സമീപത്തെ വീട്ടിൽ നിന്ന് ഒരാൾ ചോദിക്കുകയും മർദ്ദിക്കുകയുമാണ് ഉണ്ടായത്. വീണ സ്ഥലത്ത് നിന്ന് എഴുന്നേറ്റ് ഓടിപ്പോയപ്പോൾ
പുറകെ സ്കൂട്ടർ കൊണ്ട് വന്ന് ഇടിക്കുകയായിരുന്നുവെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. അറസ്റ്റിലായ വാഴേങ്കട കുനിയൻകാട്ടിൽ അഷ്റഫിനെ (49) കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...