Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ബിബിസി ഡോക്യുമെന്ററിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: 2022ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്‍ററിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ ജി 20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത സമയത്താണ് ഡോക്യുമെന്‍ററിയുമായി ബിബിസി വന്നതെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നേരത്തെ വിധി പ്രസ്താവിച്ചിട്ടുണ്ട്. ചിലർ ബിബിസി ഡോക്യുമെന്‍ററിക്ക് അതിനേക്കാൾ പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“ജനാധിപത്യം സംരക്ഷിക്കാൻ കഴിയാതെ ഇന്ത്യ പല കഷണങ്ങളായി വിഭജിക്കപ്പെടുമെന്ന് മുൻകാലങ്ങളിൽ പ്രവചിച്ചിരുന്നവരാണ് ഇപ്പോൾ ഇന്ത്യയിൽ ജനാധിപത്യമില്ലെന്നും ഇന്ത്യ ഒന്നല്ലെന്നും പറയുന്നത്. ഇന്ത്യ കുതിക്കുമ്പോൾ അവർക്ക് നിരാശയുണ്ടാകും. നമ്മുടെ രാജ്യത്തെ ചില ആളുകളുടെ കാഴ്ചപ്പാടുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ അതിശയമാണ് തോന്നുന്നത്. വിദേശ മാധ്യമങ്ങളുടെ അഭിപ്രായത്തിനാണ് അവർ പ്രാധാന്യം നൽകുന്നത്. ഒരിക്കൽ ബ്രിട്ടൻ നമ്മെ ഭരിച്ചിരുന്നുവെന്ന് ഓർക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...