കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്ന സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്ന ആവശ്യവുമായി യുവതിയുടെ സൂചനാ നിരാഹാര സമരം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു മുന്നിലാണ് പരാതിക്കാരിയായ ഹർഷിന പ്രതിഷേധിച്ചത്.
വയറ്റില്‍ നിന്ന് പുറത്തെടുത്ത കത്രികയുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷവും റിപ്പോർട്ട് വൈകുന്നുവെന്നാണ് പരാതി. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ സംരക്ഷിക്കാനാണ് റിപ്പോർട്ട് പുറത്തുവിടാത്തതെന്ന് കുടുംബം ആരോപിച്ചു.
2017ൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നത്.