Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

140 കിലോമീറ്ററില്‍ അവസാനിച്ച് സ്വകാര്യ ബസുകള്‍; ബാധിക്കുന്നത് മലയോര മേഖലയെ

ഇടുക്കി: 140 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റൂട്ടിൽ സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് മലയോര മേഖലകളിൽ കടുത്ത യാത്ര ബുദ്ധിമുട്ടിന് കാരണമാകും. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഹൈറേഞ്ച് ഉൾപ്പെടെയുള്ള മലയോര മേഖലകളിലേക്കുള്ള മിക്ക ബസ് സർവീസുകളും മുടങ്ങും. വനമേഖലയിലൂടെ കടന്നുപോകുന്ന ഇടുക്കി ജില്ലയെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക.

ബദൽ സംവിധാനമില്ലാതെ ഉത്തരവ് നടപ്പാക്കുന്നത് മലയോര മേഖലയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ ദുരിതത്തിലാക്കും. പ്രത്യേകിച്ചും വാർഷിക പരീക്ഷകൾ നടക്കുമ്പോൾ. ഇടുക്കി ജില്ലയില്‍ ഇത് നടപ്പാക്കുമ്പോള്‍ 140 കിലോമീറ്റർ അവസാനിക്കുന്നത് ഏതെങ്കിലും വനമേഖലയിലായിരിക്കും. മറ്റിടങ്ങളില്‍ തുടര്‍ യാത്രക്കാര്‍ക്ക് കാര്യമായ ബുദ്ധിമുട്ടാകില്ല.

റൂട്ട് ദേശസാൽക്കരിക്കുന്നതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ഒക്ടോബറിൽ മോട്ടോർ വാഹന വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. അന്തിമ വിജ്ഞാപനത്തിലെ കാലതാമസവും യാത്രക്കാർക്കുണ്ടായ അസൗകര്യവും കണക്കിലെടുത്ത് നടപ്പാക്കൽ 4 മാസത്തേക്ക് നീട്ടുകയും സ്വകാര്യ ബസുകൾക്ക് താൽക്കാലിക പെർമിറ്റ് നൽകുകയും ചെയ്തു. ഇതിന്‍റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ഒരു കാരണവശാലും താൽക്കാലിക പെർമിറ്റ് നൽകില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...