രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നു. ഇന്ന് മാത്രം 800ൽ അധികം ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാല് മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന കണക്കാണിത്. 843 പുതിയ കോവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 5389 ആയി ഉയർന്നു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 4.46 കോടി പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൊത്തം അണുബാധകളുടെ 0.01 ശതമാനം സജീവമായ കേസുകളും രോഗമുക്തി നിരക്ക് 98.80 ശതമാനവുമാണ്.
കേരളം, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്നത്. ഇപ്പോഴത്തെ കോവിഡ് കേസുകളുടെ വർദ്ധനവിന് കാരണം XBB.1.16 വേരിയന്റാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കർണാടക (30), മഹാരാഷ്ട്ര (29), പുതുച്ചേരി (7) ഡൽഹി (5), തെലങ്കാന (2), ഗുജറാത്ത് (1), ഹിമാചൽ പ്രദേശ് (1), ഒഡീഷ (1), ഇന്ത്യൻ SARS- എന്നിവിടങ്ങളിൽ ഈ വകഭേദം കണ്ടെത്തി.