ഇനി മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് പിടിവീഴും. 60 മൈക്രോണിൽ താഴെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലൊന്നും ഇത്തരം പ്ലാസ്റ്റിക് ഉപയോഗിക്കുവാൻ അനുവാദമില്ല.
മെയ് 20 മുതലാണ് ചട്ടം പ്രാബല്യത്തിൽ വരിക. തെർമോക്കോൾ പ്ലെയ്റ്റ്, ഗ്ലാസ്, പ്ലാസ്റ്റിക് ക്യാരിബാഗുകൾ, കപ്പുകൾ, പേപ്പർ വാഴയില എന്നിങ്ങനെയുള്ള നിരോധിത ഉത്പന്നങ്ങൾ വിൽക്കുവാനോ സംഭരിക്കുവാനോ പാടില്ലെന്നും നിർദേശമുണ്ട്. ഓഡിറ്റോറിയം, ഹോട്ടൽ എന്നിവയ്ക്കൊപ്പം കൂടുതൽ പേർ പങ്കെടുക്കുന്ന വീടുകളിലെ ചടങ്ങുകളിലും ഹരിത പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ പ്ലാസ്റ്റിക് നിരോധന നിയമം 2016 പ്രകാരം കർശന നടപടികൾ സ്വീകരിക്കുന്നതാണ്.
മത്സ്യ, മാംസ കച്ചവടക്കാർ ഗവൺമെന്റ് അംഗീകരിച്ച ജൈവ നിർമ്മിത ക്യാരി ബാഗുകളിലേക്ക് മാറണം.