ഏഷ്യാനെറ്റ് നടത്തുന്ന ബിഗ് ബോസ് ഷോയ്ക്കെതിരെ മുൻ മത്സാരാർത്ഥി റോബിൻ രാധാകൃഷ്ണൻ രംഗത്ത്. ഷോ വെറും ഉടായിപ്പ് മാത്രമാണെന്ന് വിമര്‍ശിച്ച് ആണ് റോബിന്‍ രാധാകൃഷ്ണന്‍ രംഗത്ത് എത്തിയത്.
ബിഗ് ബോസ് സീസണ്‍ 5 ല്‍ അതിഥിയായെത്തിയ റോബിനെ ഷോയുടെ നിയമങ്ങള്‍ തെറ്റിച്ചു എന്നാരോപിച്ചു പുറത്താക്കിയിരുന്നു. അതിനു പിന്നാലെയാണ് ഷോയ്ക്ക് എതിരെ റോബിന്‍ രംഗത്ത് എത്തിയത്.
ഷോ ഫുള്‍ സ്ക്രിപ്റ്റഡ് ആണ്. 24 x 7 കാണുന്ന കാഴ്ചകള്‍ പോലും ഫുള്‍ എഡിറ്റഡ് ആണ്. ജനങ്ങള്‍ കാണേണ്ടത് എന്താണ് എന്ന് കൃത്യമായിട്ട് ഏഷ്യാനെറ്റിന്റെ ഒരു ടീമാണ് തീരുമാനിക്കുന്നത്. അവര്‍ യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ ഇമോഷന്‍സ് മുതലെടുക്കുകയാണ് ചെയ്യുന്നത്. കാണേണ്ടവര്‍ക്ക് കാണാം. കഴിയുന്നവര്‍ പരമാവധി ഈ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുക ബിഗ് ബോസിലെ താരങ്ങള്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലും പുറത്തും അടി കൂടുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല എന്നാണ് റോബിൻ പറയുന്നത്.
ജനങ്ങളെ വിഡ്ഢികളാക്കി കൊണ്ടാണ് ഏഷ്യാനെറ്റ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ സംഘടിപ്പിച്ച് മുന്നേറുന്നത് എന്ന കാര്യം മലയാളികള്‍ തീര്‍ച്ചയായും മനസ്സിലാക്കേണ്ടതുണ്ട്’- എന്ന് റോബിന്‍ രാധാകൃഷ്ണന്‍ എയര്‍പോര്‍ട്ടില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. അഖിലിനെയും സാഗറിനെയും ടാര്‍ഗറ്റ് ചെയ്യണമെന്ന് ഷോയിലേയ്ക്ക് ചെല്ലുമ്പോള്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും റോബിന്‍ വെളിപ്പെടുത്തി.