കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് പഞ്ഞിമിഠായിയുടെ നിര്‍മാണവും വില്‍പ്പനയും നിരോധിച്ച് തമിഴ്നാട്. പുതുച്ചേരിയില്‍ നേരത്തേ ഇതേ കാരണം ചൂണ്ടിക്കാട്ടി പഞ്ഞിമിഠായിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ചെന്നൈക്ക് സമീപം ഗിണ്ടിയിലെ സര്‍ക്കാര്‍ ലബോറട്ടറിയില്‍ നിറം ചേർത്ത പഞ്ഞിമിഠായിയുടെ സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. പരിശോധനയില്‍ തുണികള്‍ക്ക് നിറം നല്‍കാനായി വ്യാപകമായി ഉപയോഗിച്ചുവരുന്ന കെമിക്കല്‍ ഡൈയായ റോഡമിന്‍-ബിയുടെ സാന്നിധ്യം പഞ്ഞിമിഠായിയില്‍ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് റോഡമിന്‍-ബി മനുഷ്യര്‍ക്ക് ഹാനികരമാണ്.
നിയമം ലംഘനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. “2006ലെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് ആക്‌ട് പ്രകാരം, വിവാഹ ചടങ്ങുകളിലും മറ്റ് പൊതു പരിപാടികളിലും റോഡാമൈൻ-ബി ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കൽ, പാക്കേജിംഗ്, ഇറക്കുമതി, വിൽപന, വിളമ്പൽ എന്നിവ ശിക്ഷാർഹമായ കുറ്റമാണ്,” തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ പ്രസ്താവനയിൽ പറഞ്ഞു. ഇത് കൂടാതെ റോഡാമൈൻ ബി-ലേസ്ഡ് ഉൽപ്പന്നങ്ങളുടെ നിർമ്മാണം, വിൽപന, പാക്കിംഗ് എന്നിവ നടത്തുന്ന ആളുകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.