Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സാമ്പത്തിക സ്ഥിതി വളരെ മോശം എന്നും ധനസഹായം ഉടൻ വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടാൻ കേരളം

സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും സമയബന്ധിത സഹായം വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടാൻ കേരളം. ഈ ആവശ്യവുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

നിലവിൽ സംസ്ഥാനം വലിയ രീതിയിലുള്ള സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ് എന്നും സംസ്ഥാനം നൽകിയ നിവേദനങ്ങളിൽ ഉടൻ തീരുമാനമെടുക്കണം എന്നുമാണ് കേരളം ആവശ്യപ്പെടുന്നത്. കേന്ദ്ര ധനസഹായം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് കുറവാണ് എന്ന നിവേദനത്തിന്മേൽ തീരുമാനം ഉടൻ ഉണ്ടാകണമെന്നും കടമെടുപ്പ് പരിധി കൂട്ടി നൽകണമെന്ന കേരളത്തിന്റെ ആവശ്യം ഇന്ന് ഉന്നയിക്കാനും ആണ് തീരുമാനിച്ചിട്ടുള്ളത്.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കെ വി തോമസ് ഇന്ന് ചർച്ച നടത്തും. ഇന്ന് നടത്തുന്ന ചർച്ചയിൽ കേരളത്തിന് ജിഎസ്ടി ഇനത്തിൽ ലഭിക്കാനുള്ള തുക എത്രയും പെട്ടെന്ന് ലഭ്യമാക്കണം എന്ന് ആവശ്യവും കെ വി തോമസ് ഉന്നയിക്കും. കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായാണ് കെ വി തോമസ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തുക.

You May Also Like

GULF

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍...

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

HEALTH

ജപ്പാനിൽ പടർന്നുപിടിച്ച് മാരക ബാക്ടീരിയ. ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ മാരകമായി മാറുകയും മരണത്തിന് ഇടയാക്കുകയും ചെയ്യുന്ന അപൂർവ്വ ബാക്ടീരിയയാണ് ജപ്പാനിൽ പടർന്നു പിടിക്കുന്നത്. പുതിയ ബാക്ടീരിയയുടെ വ്യാപനം രാജ്യത്തെ കോവിഡ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...