പണ്ട് മുപ്പത് വെള്ളി കാശിന് കർത്താവിനെ ഒറ്റിയ യൂദാസിനെ കാൾ കഷ്ടമാണ് ഇന്ന് പല സർക്കാർ ഉദ്യോഗസ്ഥരുടെയും അവസ്ഥ. കൈമടക്ക് കിട്ടുമെന്ന് കണ്ടാൽ, ജീവിക്കുന്ന ഭൂമിയെ പോലും വഞ്ചിക്കുന്ന അവസ്ഥ.
കിളിമാനൂരിൽ പണി നടക്കുന്ന പുതിയ ഷോപ്പിംഗ് കോംപ്ലക്സ് ഉടമ കോംപ്ലക്സ് സ്വന്തമാക്കുന്നതിന് മുൻപുതന്നെ ജിയോളജി വകുപ്പ് സ്വന്തമാക്കി എന്നാണ് ഉയർന്നുവരുന്ന ആരോപണം. പരിധികളും അതിരുകളും ലംഘിച്ച് പണിയുന്ന മാളിന്, നിയമങ്ങളെല്ലാം കാറ്റിൽപറത്തി ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണ് എന്നും ആക്ഷേപം ഉയരുന്നുണ്ട്. നീളവും വീതിയും മൂലയും വരെ കൃത്യമായി സർക്കുലറിൽ പറയുന്നത് പോലെ മാത്രമേ ഭൂമിയിൽ ഒരു കെട്ടിടം പണിയാൻ അനുമതിയുള്ളൂ. ഭൂമിയിൽ ഒരു കുഴി എടുക്കണം എങ്കിൽ പോലും അതിന്റെ ആവശ്യമനുസരിച്ച് നിശ്ചിതമായി ഒരു അളവ് അതുമായി ബന്ധപ്പെട്ട നിയമത്തിലുണ്ട്.. പറയുന്ന അളവിനേക്കാൾ എന്തെങ്കിലും കാരണവശാൽ അധിക അളവ് വേണ്ടിവന്നാൽ അതിന് പ്രത്യേകമായി ബന്ധപ്പെട്ട ഓഫീസുകളിൽ അപേക്ഷകൾ നൽകണം.
ഇങ്ങനെയൊരു നിയമം നിലനിൽക്കുമ്പോഴാണ് അയൽവാസികൾ അറിയാതെ തന്നെ അവരുടെ പേരു വിവരങ്ങളും ഒപ്പും അടങ്ങുന്ന സമ്മതപത്രവും ആയി ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉടമ അപേക്ഷ നൽകിയത്… ഇങ്ങനെയൊരു കൺസെൺ ലേറ്റർ നൽകിയ കാര്യം അയൽവാസികൾ ആരും ഇതുവരെ അറിഞ്ഞിട്ടു പോലുമില്ലഎന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന വസ്തുത. ഇക്കാര്യങ്ങൾ എല്ലാം പുറത്ത് വന്നിട്ട് കൂടി ആരുംതന്നെ പരിശോധന നടത്തുകയോ മേൽ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല… ജിയോളജി വകുപ്പിലെ തന്നെ ഒന്നോ അതിലധികമോ ഉദ്യോഗസ്ഥരുടെ അറിവോടെയും മൗന സമ്മതത്തോടെയും കൂടിയാണ് അപ്പോൾ ഈ തരികിട പരിപാടി ഒപ്പിച്ചത് എന്ന് പകൽ പോലെ വ്യക്തം. പണത്തിനു മീതെ പരുന്തും പറക്കില്ല എന്നതുപോലെ ഉദ്യോഗസ്ഥർ കണ്ണടച്ച് ഇരുട്ടാക്കുമ്പോഴും ചിലർ ഇതിനു പുറകെ തന്നെയുണ്ട്.
ഷോപ്പിംഗ് മാളിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന എല്ലാ നിയമലംഘനതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളും വിസ്മയ ന്യൂസ് പുറത്ത് വിടുമ്പോൾ സർക്കാർ ശമ്പളം വാങ്ങി സർക്കാറിനെതിരെ തന്നെ പ്രവർത്തിച്ചുവരുന്ന ചില ഉദ്യോഗസ്ഥരും പുറത്തു പോകനാണ് സാധ്യത.
You must be logged in to post a comment Login