തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി. സംഭവം നടന്ന സമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവർക്കെതിരെ പറഞ്ഞിട്ടില്ല. അതുകൊണ്ട്, പൊലീസ് റിപ്പോർട്ടും കെഎസ്‌ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടും കിട്ടുന്നത് വരെ നടപടിയെടുക്കില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ഒരു മാദ്ധ്യമത്തോടാണ് ഗണേശ് കുമാർ ഇക്കാര്യം അറിയിച്ചത്.ന്യായത്തിന്റെ ഭാഗത്ത് ആണ് നിൽക്കേണ്ടത്. മേയറും എംഎൽഎയുമാണ് എതിർഭാഗത്തെന്ന് ചിന്ദിച്ച് പാവം ഡ്രൈവറെ പിരിച്ചുവിടാൻ സാധിക്കില്ല. പൊലീസും വിജിലൻസും നൽകുന്ന റിപ്പോർട്ടിൽ കഴമ്പുണ്ടെങ്കിൽ മാത്രം യദുവിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കു എന്നാണ് മന്ത്രി പറഞ്ഞത്.
അതേസമയം, മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കുമെതിരെ പ്രതിഷേധവുമായി കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്. ദിവസ വേതനക്കാരനായ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത നടപടി പാവങ്ങളുടെ മുകളിൽ കുതിര കയറല്‍ ആണെന്നും ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡന്റ് എം വിന്‍സെന്റ് വിമർശനം ഉന്നയിച്ചു.ഡ്രൈവറെ കയ്യേറ്റം ചെയ്തതിന്റെ പേരിലും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസെടുക്കണം. ഡ്രൈവർ സമർപ്പിച്ച പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും ടിഡിഎഫ് മുന്നറിയിപ്പ് നല്‍കി. അതേസമയം മേയറുടെ പരാതിയില്‍ സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിർദേശം നൽകി. റിപ്പോര്‍ട്ട് ലഭിക്കുന്നത് അനുസരിച്ച് ഡ്രൈവര്‍ യദുവിനെതിരെ നടപടിയെടുത്തേക്കും.