‘അമ്മ’ സംഘടനയിൽനിന്നു രാജിവയ്ക്കുന്നുെവന്ന തീരുമാനത്തിൽനിന്നു പിന്നോട്ടില്ലെന്ന് നടൻ ഹരീഷ് പേരടി. രാജിക്കത്ത് മെയിൽ അയച്ചിട്ട് സംഘടനയിൽനിന്ന് ഒരാൾപോലും തന്നെ വിളിച്ചില്ലെന്നും നടൻ സുരേഷ് ഗോപി മാത്രമാണ് കാരണം തിരക്കി തന്നെ വിളിച്ചതെന്നും ഹരീഷ് പേരടി പറഞ്ഞു. കുറച്ച് ദിവസം മുൻപാണ്, അമ്മ സംഘടനയുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാണിച്ച് തന്നെ സംഘടനയില്‍നിന്ന് ഒഴിവാക്കണമെന്ന് ഹരീഷ് ആവശ്യപ്പെട്ടത്.
‘‘A.M.M.A.യിൽ നിന്ന് ഞാൻ രാജി ഫെയ്സ്ബുക്കിൽ മാത്രമല്ല പ്രഖ്യാപിച്ചത്. പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും പഴ്സനൽ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു .A.M.M.A ക്ക് മെയിൽ ചെയ്യുകയും ചെയ്തു. ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല. പക്ഷേ ഈ രാജി വാർത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്. ഇദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ ഞാൻ പലപ്പോഴും വിമർശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു. ‘നിങ്ങളെ പോലെയൊരാൾ ഇതിൽനിന്ന് വിട്ടു പോകരുത്. സംഘടനയുടെ ഉള്ളിൽ നിന്ന് പോരാടണം” എന്ന്. ഇനി അതിനുള്ളിൽ നിൽക്കുന്നതിൽ ഒരു അർഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്നേഹപൂർവം ഞാൻ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു.
You must be logged in to post a comment Login