അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ തമ്മിൽ നടത്തിയ ചർച്ചകൾ പൂർത്തിയായി.പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഓഗസ്റ്റ് 19 നാണ് ഇന്ത്യയും ചൈനയും ഡിബിഒയിലും കിഴക്കൻ ലഡാക്കിലെ ചുഷുൽ സെക്ടറിലും മേജർ ജനറൽ തല ചർച്ചകൾ ആരംഭിച്ചത്.
കിഴക്കൻ ലഡാക്കിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി ദൗലത്ത് ബേഗ് ഓൾഡിയിലും (ഡിബിഒ) ചുഷൂലുമാണ് ആറ് ദിവസം നീണ്ടുനിന്ന മേജർ ജനറൽ തല ചർച്ചകൾ നടന്നത്. ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ ചർച്ചയിൽ പങ്കെടുത്തു.ഓഗസ്റ്റ് 19 ന് ആരംഭിച്ച ചർച്ച ആറ് ദിവസം നീണ്ടുനിന്നു.