ധന്‍ബാദ്: ധന്‍ബാദിലെ ജഡ്ജിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. വാഹനാപകടം ഉണ്ടാകുന്നതിന് മുന്‍പ് പ്രതികള്‍ മൂന്ന് ഫോണുകള്‍ മോഷ്ടിച്ചിരുന്നതായി റിപ്പോര്‍ട്ട്. അപകടത്തിന് മുന്‍പ് പ്രതികള്‍ നിരവധി പേരെ ഈ ഫോണുകളിലൂടെ വിളിച്ചു.
ഫോൺ മോഷ്ടിക്കപ്പെട്ടെന്ന റിപ്പോര്‍ട്ട് മേലധികാരികള്‍ക്ക് നല്‍കാതിരുന്ന പൊലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്റ് ചെയ്തു. മോഷ്ടിക്കപ്പെട്ട ഓട്ടോറിക്ഷയാണ് അപകടത്തിന് കാരണമായതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
പ്രഭാത നടത്തത്തിനിടെയാണ് പിന്നില്‍ നിന്നെത്തിയ ഓട്ടോ ജില്ലാ ജഡ്ജി ഉത്തം ആനന്ദിനെ ഇടിച്ചിട്ടത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്‌തെങ്കിലും അക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സിബിഐയാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിന് തൊട്ടുമുമ്പാണ് ഫോണ്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്.
You must be logged in to post a comment Login