ദുബൈയിലെ ഫ്‌ളാറ്റിൽ കഴിഞ്ഞ ദിവസമാണ് വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നുവിനെ നിലയിൽ കണ്ടെത്തിയത് .മരണവിവരം റിഫയുടെ ഭർത്താവ് മെഹ്നു, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറം ലോകം അറിയുന്നത് . പോസ്റ്റ് ഷെയർ ആകാൻ തുടങ്ങിയതോടെ മരണവാർത്ത പ്രചരിക്കുകയായിരുന്നു . അതേസമയം റിഫയുടെ മരണവാർത്ത സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് വിവരം അറിയിച്ചതിനെതിരെ യുവാവിനെതിരെ വ്യാപക വിമർശനവും നടന്നു.
ദുബൈ ജാഫിലിയയിലെ ഫ്‌ളാറ്റിലാണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ് മരിച്ച റിഫ. കഴിഞ്ഞ മാസമാണ് റിഫ ദുബൈയിൽ എത്തിയത്. ഭർത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. ശേഷം ബന്ധം വീട്ടുകാരെ അറിയിച്ചു. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ തന്നെയായിരുന്നു വിവാഹം. നാല് വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം, പരസ്പരമുള്ള സ്നേഹം ആണെന്ന് ഇവർ എപ്പോഴും വീഡിയോകളിലൂടെ തന്നെ പറയുമായിരുന്നു.
മരിക്കുന്നതിന്റെ തലേന്ന് രാത്രി മെഹ്നുവിന് പുറത്ത് ഒരു വിരുന്നുണ്ടായിരുന്നു. ഒരുമിച്ച് പോകാനായിരുന്നു ഇരുവരും പദ്ധതി ഇട്ടിരുന്നത്. എന്നാൽ, ജോലിയുടെ ക്ഷീണം കാരണം റിഫ വിരുന്നിന് പോയില്ല. വിരുന്ന് കഴിഞ്ഞ്, പുലർച്ചെ ഒന്നോടെയാണ് മെഹ്നു തിരിച്ചെത്തിയത്. തന്റെ ഭാര്യ ഉറങ്ങിയേക്കുമെന്ന് കരുതി മുറിയിലെത്തിയ, മെഹ്നു കണ്ടത് കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്ന റിഫയെ ആണ്.
യുട്യൂബിൽ ലക്ക്ഷങ്ങൾ ഫോളോവേഴ്‌സുള്ള ആളാണ് റിഫ. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോഗിലെ ഉള്ളടക്കങ്ങൾ.മരണത്തിനു തൊട്ട് മുൻപ് ,അതായത് തിങ്കളാഴ്ച രാത്രി വരെ റിഫ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. രാത്രിയിലും റിഫ റീൽസ് ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. അപ്രതീക്ഷിതമായ മരണത്തിന്റെ കാരണമറിയാതെയും റിഫയുടെ മരണം വിശ്വസിക്കാനാവാതെയും
ഞെട്ടിയിരിക്കുകയാണ് കുടുംബക്കാരും സുഹൃത്തുക്കളും. റിഫയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിചുവരുന്നെന്നാണ് ഒടുവിൽ ലഭ്യമാകുന്ന റിപോർട്ടുകൾ
You must be logged in to post a comment Login