മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ഇഷ്ടക്കാരെ തിരുകികയറ്റുന്ന ഉന്നതരുടെ നീക്കത്തിന് തടയിട്ട് മെഡലിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ചു.
മെഡൽ വേണമെങ്കിൽ അഞ്ച് വർഷം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യണമെന്ന നിബന്ധന ഏർപ്പെടുത്തി.ഉന്നതരുടെ പേഴ്സണൽ സ്റ്റാഫിലുള്ളവർ ശുപാർശയുടെ അടിസ്ഥാനത്തിൽ മെഡലുകൾ നേടുന്നത് പതിവായതോടെയാണിത്.മെഡലിനായി വനിതകൾക്കുള്ള മാനദണ്ഡത്തിൽ ഇളവ് വരുത്തിയതിനൊപ്പം സംസ്ഥാനത്ത് ആദ്യമായി ഐ.പി.എസ് ഉദ്യോഗസ്ഥരെ പരിഗണിക്കാനും തീരുമാനിച്ചു
പൊലീസുകാർക്ക് ലഭിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ അംഗീകാരമാണ് മുഖ്യമന്ത്രിയുടെ മെഡൽ. എന്നാൽ ഇത് അനർഹർ കരസ്ഥമാക്കുന്നൂവെന്ന പരാതി കാലങ്ങളായുണ്ട്.മെഡൽ ലഭിക്കാൻ കുറഞ്ഞത് 10 വർഷം സർവീസുണ്ടായിരിക്കണം. ഇതിൽ അഞ്ച് വർഷം ജോലി ചെയ്തത് പൊലീസ് സ്റ്റേഷനിലായിരിക്കണം.സി.പി.ഒ മുതൽ എസ്.ഐ വരെയുള്ളവർക്കാണ് ഈ നിബന്ധന. ഈ വിഭാഗത്തിലുള്ളവരാണ് പേഴ്സണൽ സ്റ്റാഫിലുള്ളതും.
ഇതുകൂടാതെയും മാനദണ്ഡങ്ങളിൽ കാതലായ മാറ്റങ്ങളുണ്ട്. ഇതുവരെ ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് മെഡലില്ലായിരുന്നു. ഇനി ലോ ആന്റ് ഓർഡറിൽ ജോലി ചെയ്യുന്ന രണ്ട് േപർക്ക് മെഡൽ നൽകും.മെഡൽ ലഭിക്കാനുള്ള വനിതകളുടെ ചുരുങ്ങിയ സർവീസ് കാലാവധി പത്ത് വർഷത്തിൽ നിന്ന് ഏഴായി കുറച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒഴിവാക്കാനായി വകുപ്പ് തല അന്വേഷണമോ വിജിലൻസ് അന്വേഷണമോ നിലവിലുണ്ടാവരുതെന്നും പത്ത് വർഷത്തിനിടെ അച്ചടക്ക നടപടി നേരിട്ടവരായിരിക്കരുതെന്നുമുള്ള മാനദണ്ഡം നിലനിർത്തി.ഒരു വർഷം നൽകുന്ന മെഡലുകളുടെയെണ്ണം 285ൽ നിന്ന് 300 ആയി ഉയർത്തിയതോടെ കൂടുതൽ പേർക്കും അവസരമൊരുങ്ങും
You must be logged in to post a comment Login