പാലക്കാട്: പാലക്കാട് ജില്ലയിൽ ഏപ്രിൽ 20 വരെ നിരോധനാജ്‌ഞ. കൊലപാതകങ്ങൾ തുടർ കഥയാകുന്ന പശ്‌ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രഖ്യാപനം. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നതിനും, യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തി. അവശ്യസേവനങ്ങള്‍ക്കും നിയമപാലന വിഭാഗത്തിനും ഈ ഉത്തരവ് ബാധകമല്ല.
പൊതുസ്‌ഥലങ്ങളില്‍ വ്യക്‌തികള്‍ ആയുധമേന്തി നടക്കുന്നതും പൊതു സ്‌ഥലങ്ങളിൽ സ്‍ഫോടക വസ്‌തുക്കൾ കൈവശം വെക്കുകയോ അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഉഹാപോഹങ്ങള്‍ പരത്തുകയോ ചെയ്യുന്നത് ഇന്ത്യന്‍ ആംസ് ആക്‌ട് സെക്ഷന്‍ നാല് പ്രകാരം വിലക്കേർപ്പെടുത്തി.
ഇന്നലെയും ഇന്നുമായി പാലക്കാട് ജില്ലയിൽ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. ഇന്നലെ ഉച്ചയോടെയാണ് പോപ്പുലർ ഫ്രണ്ട് നേതാവായ സുബൈർ കൊല്ലപ്പെട്ടത്. തുടർന്ന് ഇന്ന് ഉച്ചയോടെ ജില്ലയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടു.
You must be logged in to post a comment Login