തിരുവനന്തപുരം: ലോക കേരള സഭയിൽ കണ്ണീർ കാഴ്ചയായി ഒമാനിൽ വീട്ടുജോലി ചെയ്യുന്ന മലയാളി എലിസബത്ത് ജോസഫ്. എച്ചിലിൽ നിന്ന് ഭക്ഷണം കഴിക്കേണ്ടിവന്ന എലിസബത്തിന്‍റെ ജീവിത കഥ നൊമ്പരത്തോടെയാണ് ലോക കേരള സഭ കേട്ടത്. എലിസബത്തിന്റെ വാക്കുകൾ കേട്ട് മന്ത്രി വീണാ ജോർജ്ജ് അവരുടെ അടുത്തെത്തി ആശ്വസിപ്പിച്ചു. 31 വർഷത്തെ പ്രവാസ ജീവിതം എലിസബത്ത് ജോസഫ് ലോക കേരള സഭയ്ക്ക് മുന്നിൽ പങ്ക് വച്ചപ്പോൾ അത് നോവുന്ന വേദനയായി.
മരുന്നു കഴിക്കാൻ വേണ്ടി എച്ചിൽ കഴിച്ചത് ഉൾപ്പെടെയുള്ള പ്രവാസ ജീവിത അനുഭവത്തിന്റെ തീവ്രത എലിസബത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ ആ വാക്കുകൾ പ്രവാസികളുടേയും ജനപ്രതിനിധികളുടേയും മനസ്സിൽ നൊമ്പരമായി.വിദേശത്ത് കഴിഞ്ഞ 31 വർഷമായി വിദേശത്ത് വീട്ടുജോലി ചെയ്യുകയാണ് എലിസബത്ത് ജോസഫ്.
You must be logged in to post a comment Login