Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സഹപ്രവർത്തകൻ അപായപ്പെടുത്തിയേക്കും; ദുരൂഹത കൂട്ടി കടലിൽ കാണാതായ ഇനോസിന്റെ സന്ദേശം

മുംബൈ: മുംബൈ തീരത്തെ ഓയിൽ റിഗിൽ നിന്ന് മലയാളി കടലിൽ വീണു കാണാതായ സംഭവത്തിൽ ദുരൂഹത. അടൂർ സ്വദേശി ഇനോസ് സ്വയം കടലിലേക്ക് എടുത്തുചാടിയെന്ന വാദത്തിൽ കമ്പനി ഉറച്ചുനിൽക്കുമ്പോഴും മകൻ ആത്മഹത്യ ചെയ്യില്ലെന്ന് ആവർത്തിച്ച് പറയുകയാണ് പിതാവ് വർഗീസ്. മകനെ ഉപദ്രവിക്കുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്തതാകാമെന്ന് വർഗീസ് സംശയിക്കുന്നു.

അതേസമയം, കാണാതാകുന്നതിന് തൊട്ടുമുമ്പ് ഇനോസ് സുഹൃത്തിന് അയച്ച സന്ദേശം പുറത്ത് വന്നു. തന്നോടൊപ്പം ജോലി ചെയ്യുന്ന കരൺ എന്നയാൾ തന്നെ അപായപ്പെടുത്തിയേക്കാമെന്നും കരയിൽ എത്തിയശേഷം എല്ലാം വിശദമായി പറയാമെന്നും സന്ദേശത്തിൽ ഇനോസ് സുഹൃത്തിനോട് പറയുന്നു. കരണിന് തന്നെ സംശയമുണ്ടെന്നും ചോദ്യം ചെയ്തതായും ഇനോസ് പറയുന്നു. കസ്റ്റഡിയിലുള്ള കരണിനെ കഴിഞ്ഞ രണ്ട് ദിവസമായി മുംബൈ പോലീസ് ചോദ്യം ചെയ്യുകയാണ്. 

വെള്ളിയാഴ്ച രാത്രിയാണ് ഇനോസ് കടലിൽ ചാടിയ വിവരം കമ്പനിയിൽ നിന്ന് വീട്ടുകാർക്ക് ലഭിച്ചത്. എന്നാൽ അതേ ദിവസം പകൽ വീട്ടിലേക്ക് വിളിച്ചപ്പോൾ, ജോലി കഴിഞ്ഞുവെന്നും വൈകുന്നേരം ഹെലികോപ്റ്ററിൽ കരയിലേക്ക് പോകുമെന്നും ഇനോസ് അമ്മയോട് പറഞ്ഞിരുന്നു. തിരിച്ചുവരുമെന്ന് പറഞ്ഞ മകൻ ചാടി മരിക്കില്ലെന്നാണ് കുടുംബം പറയുന്നത്. 

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...