പോത്തൻകോട്: യുവാവിനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ രണ്ട് പ്രതികൾ കൂടി പൊലീസിന്റെ പിടിയിലായി. ആലപ്പുഴ പട്ടണക്കാട്, അണ്ടകാരനാഴി സ്രബിക്കൽ വീട്ടിൽ നെഫിൻ (29), ഇടുക്കി ഉടുമ്പൻചോല കമ്പംമേട് പുളിക്കൽ പീടികയിൽ റോഷൻ (25) എന്നിവരാണ് പോത്തൻകോട് പൊലീസിന്റെ പിടിയിലായത്. ആക്രമണത്തിന് പിന്നിൽ കൊല്ലം സ്വദേശി അൻവറിന്റെ ക്വട്ടേഷനാണെന്ന് പ്രതികൾ മൊഴി നൽകി. ആക്രമണത്തിൽ ഉൾപ്പെട്ട രണ്ടുപേരെ നേരത്തെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് പോത്തൻകോട് മീനാറ സ്വദേശി ഷഹനാസിനെ അഞ്ചംഗസംഘം വീടുകയറി ആക്രമിച്ചത്. 50,000 രൂപയാണ് ക്വട്ടേഷനുള്ള പ്രതിഫലം. സംഭവത്തിൽ ഇനി ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്. ക്വട്ടേഷനെടുത്ത ഒന്നാംപ്രതി സജാദ് ജയിലിൽ വച്ചാണ് മറ്റ് പ്രതികളെ പരിചയപ്പെടുന്നത്. ആക്രമണത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ ഷഹനാസ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കെതിരെ വധശ്രമം,ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ക്വട്ടേഷൻ നൽകിയ അൻവറിനെ പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.
You May Also Like
ENTERTAINMENT
1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
KERALA NEWS
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....
NATIONAL
ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...