തിരുവനന്തപുരം: ലോക് ഡൗൺ ആരംഭിച്ചതിനു ശേഷം 100 കണക്കിന് വ്യാജ വാറ്റുകാരെയും ലഹരി മരുന്നു വില്പനകാരെയും പിടികൂടി വാമനപുരം എക്സൈസ് ഡിപ്പാർട്മെന്റ്. വ്യാജവാറ്റുകാരുടെ പേടിസ്വപ്നമായി മാറിക്കഴിഞ്ഞു ഇവർ. കഴിഞ്ഞ ദിവസം നടന്ന എക്സൈസ് റെയ്ഡിൽ ചാരായം, കോട, വാറ്റുപകരണങ്ങൾ എന്നിവയോടൊപ്പം 1,61,500 രൂപയുടെ കള്ളനോട്ടും പിടിച്ചെടുത്തു.
സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ വ്യാജമദ്യത്തിൻറെ ഉൽപ്പാദനവും വിപണനവും തടഞ്ഞ് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനായി ഓപ്പറേഷൻ ലോക്ക് ഡൌൺ എന്ന പേരിൽ എക്സൈസ് പരിശോധനകൾ കർശനമാക്കി. മടത്തറ, കൊല്ലായിൽ, തട്ടുപാലം ഭാഗങ്ങളിൽ വാമനപുരം എക്സൈസ് സംഘം നടത്തിയ വ്യാപകമായ റെയ്ഡിൽ 35 ലിറ്റർ ചാരായം, ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ 1220 ലിറ്റർ കോട, ഉദ്ദേശം അൻപതിനായിരം രൂപ വിലമതിക്കുന്ന വാറ്റുപകരണങ്ങൾ, 35,000 രൂപ എന്നിവ പിടിച്ചെടുത്തു.
ചാരായം കടത്താൻ ഉപയോഗിച്ച മാരുതി ഡിസയർ കാറും പിടിച്ചെടുത്തു. കൊച്ചാലുംമൂട് സ്വദേശിയായ ഇർഷാദ് എന്നയാൾ മടത്തറ കേന്ദ്രീകരിച്ച് വാണിജ്യാടിസ്ഥാനത്തിൽ ചാരായം വാറ്റി, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വിൽപ്പന നടത്തുന്നുവെന്ന് എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന് ലഭിച്ച രഹസ്യ വിവര ത്തിൻറെ അടിസ്ഥാനത്തിൽ എക്സൈസ് ഷാഡോ സംഘം നടത്തിയ നിരീക്ഷണത്തിൻറെയും തുടർന്നുള്ള പരിശോധനകളുടെയും ഫലമായാണ് കേസ് കണ്ടെത്തിയത്. മടത്തറ തട്ടുപാലത്ത് ജെ.സി.ബി ജീവനക്കാർക്ക് താമസിക്കാനെന്ന പേരിൽ വീട് വാടകയ്ക്കെടുത്താണ് പ്രതി ഇർഷാദ് വൻതോതിൽ ചാരായവാറ്റ് നടത്തിവന്നിരുന്നത്. ഗ്യാസ് അടുപ്പ് ഉപയോഗിച്ചാണ് പ്രതി ചാരായവാറ്റ് നടത്തിവന്നിരുന്നത്. സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ വൻലാഭം മുന്നിൽക്കണ്ട് നടത്തി വന്നിരുന്ന ചാരായവാറ്റാണ് എക്സൈസ് സംഘം കണ്ടെത്തിയത്. നിരവധി ക്രിമിനൽ, അബ്കാരി, വനംകുറ്റകൃത്യങ്ങളിൽ പ്രതിയാണ് പാങ്ങോട് കൊച്ചാലുംമൂട് തോട്ടുംപുറത്ത് വീട്ടിൽ നൂഹുകണ്ണ് മകൻ ഇർഷാദ്.
ചാരായം കടത്താൻ ഉപയോഗിച്ച കാറിൽ നിന്നും 1,61,500 രൂപയുടെ കള്ളനോട്ടും എക്സൈസ് സംഘം കണ്ടെടുത്തു. ചാരായംകടത്താൻ ഉപയോഗിച്ച കാറിൻറെ ഗിയർ ലിവറി ൻറെ മുൻവശത്തുള്ള രഹസ്യഅറയിലാണ് 500 രൂപയുടെ 323 വ്യാജഇന്ത്യൻകറൻസി നോട്ടുകൾ സൂക്ഷിച്ചിരുന്നത്. കണ്ടെടുത്ത കള്ളനോട്ടുകൾ തുടർനടപടികൾക്കായി പാലോട് പോലീസിന് കൈമാറും. എക്സൈസ് സംഘത്തെക്കണ്ട് ഓടിരക്ഷപ്പെട്ട ഇർഷാദിനെ കണ്ടെത്താ നുള്ള പരിശോധനകൾ ഊർജ്ജിതമാക്കി. വ്യാജമാദ്യമാഫിയയിൽ ഉൾപ്പെട്ട കൂടുതൽ ആളുകളെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും ആരംഭിച്ചു.
കഴിഞ്ഞ ലോക്ക് ഡൌൺ കാലത്ത് 15 ലിറ്റർ ചാരായം, 1050 ലിറ്റർ കോട, ഒന്നര ലക്ഷത്തോളം രൂപയുടെ വാറ്റുപകരണങ്ങൾ എന്നിവ ഉൾപ്പെട്ട കേസിൽ ഇർഷാദ് വാമനപുരം എക്സൈസ് റെയ്ഞ്ചിൽ സംഘത്തിൻറെ പിടിയിലായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിൻറെ നേതൃത്വത്തിൽ നടന്ന പരിശോ ധനയിൽ പ്രിവന്റീവ് ഓഫീസർമാരായ മനോജ്കുമാർ, ഷാജി, പി.ഡി.പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ്കുമാർ, അനിരുദ്ധൻ, അൻസർ, വിഷ്ണു, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവർ പങ്കെടുത്തു.
You must be logged in to post a comment Login