ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്നു. ഭക്തർക്ക് നിയന്ത്രണങ്ങളോടെ ഇന്നുമുതൽ ശബരിമലയിൽ പ്രവേശിക്കാം. വെർച്ച്വൽ ക്യൂവിൽ പതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ് ഇന്ന് ബുക്ക് ചെയ്തിട്ടുള്ളത്. കാലാവസ്ഥ മോശമായതിനാൽ പമ്പ സ്നാനത്തിന് അനുമതി കൊടുത്തിട്ടില്ല.
നിലക്കലിൽ നിന്ന് പുലർച്ചെ മൂന്ന് മുതൽ തീർത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങി.
മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്നലെ വൈകീട്ട് 4. 51ഓടെയാണ് തുറന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു.
ഇതിനിടെ ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി വിളിച്ച ഉന്നതതലയോഗം രാവിലെചേരും. മന്ത്രി സന്നിധാനത്തെത്തിയിട്ടുണ്ട്. പ്രതിദിനം മുപ്പതിനായിരം പേർക്കാണ് ദർശനത്തിന് അനുമതി നൽകുക. കാലവസ്ഥ പ്രതികൂലമായതിനാൽ ആദ്യ മുന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും.
You must be logged in to post a comment Login