അയോധ്യക്ക് പിന്നാലെ കാശിയും മഥുരയും ബി ജെ പിയുടെ മുൻഗണനാ പട്ടികയിലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ ഹിന്ദുസമൂഹം മൂന്ന് സ്ഥലങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അയോധ്യ, കാശി, മഥുര എന്നിവയാണതെന്നും യോഗി പറഞ്ഞു. യുപി നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പരാമർശിച്ചത്.
‘അയോധ്യയില്‍ രാമനെ പ്രതിഷ്ഠിച്ചപ്പോൾ ഈ രാജ്യത്തെ ജനങ്ങളെല്ലാം സന്തോഷിച്ചു. ബിജെപിയുടേത് വെറും വാഗ്ദാനം മാത്രമായിരിന്നില്ല. അത് നടപ്പിലാക്കി. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നേരത്തേ തന്നെ നടക്കുമായിരുന്നു. പക്ഷേ അയോധ്യ, മഥുര, കാശി എന്നവിടങ്ങളിലെ വികസനം തടസപ്പെടുത്തുന്ന സമീപനമാണ് മുൻപ് വന്ന സർക്കാറുകൾ സ്വീകരിച്ചത്’- യോഗി ആദിത്യനാഥ് പറഞ്ഞു