യുഎന്നിൽ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. ഭീകരവാദത്തെ ആഗോളതലത്തിൽതന്നെ പിന്തുണയ്ക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ. ജമ്മു കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് ഇന്ത്യ മറുപടി നൽകി. പാക്കിസ്ഥാനിൽനിന്ന് പുറപ്പെടുന്ന അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ ഉറച്ചതും നിർണായകവുമായ നടപടി തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി.
ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ വ്യാജ പരാതി ഉന്നയിക്കുകയാണെന്നും ഇന്ത്യൻ പ്രതിനിധി കാജൽ ഭട്ട് പറഞ്ഞു. പാക് അധിനിവേശ കാശ്മീർ നിന്ന് പാക്കിസ്ഥാൻ പിൻമാറണം. പാക്കിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങൾ ഒഴിയണമെന്നും യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ മുന്നറിയിപ്പ് നൽകി.
പാക്കിസ്ഥാൻ ഉൾപ്പെടെ എല്ലാ രാജ്യങ്ങളുമായും സാധാരണ അയൽപക്ക ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഭീകരവാദവും ശത്രുതയും അക്രമവും ഇല്ലാത്ത അന്തരീക്ഷത്തിൽ മാത്രമേ അർഥവത്തായ ഏത് സംഭാഷണവും നടത്താൻ കഴിയൂ. അത്തരമൊരു അനുകൂല അന്തരീക്ഷം സൃഷ്ടിക്കേണ്ട ഉത്തരവാദിത്തം പാക്കിസ്ഥാനാണ്.
You must be logged in to post a comment Login