വിവാഹ വേദിയിൽ മദ്യപിച്ചെത്തി ലഹളയുണ്ടാക്കിയ വരന് എട്ടിന്റെ പണി കിട്ടി. പത്തനംതിട്ട കോഴഞ്ചേരി തടിയൂരിലാണു വിവാഹത്തിന് വരൻ മദ്യപിച്ച് ലെക്കുകെട്ട് എത്തിയത്. കല്യാണ ദിവസം രാവിലെ മുതലേ മദ്യ ലഹരിയിലായിരുന്നു വരന്‍. തുടര്‍ന്ന് പ്രശ്‌നമുണ്ടാക്കിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പള്ളിയിലെത്തിയ വരന്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്ന് പുറത്തിറങ്ങിയതോടെയാണ് പ്രശ്‌നം കൂടുതല്‍ സങ്കീർണമായത്. വിവാഹത്തിന് കാര്‍മികത്വം വഹിക്കാൻ വന്ന വൈദികനോട്‌വരന്‍ മോശമായി പൊരുമാറിയതോടെ വധുവും കുടുംബവും കല്യാണത്തില്‍ നിന്ന് പിന്മാറിയതായി പറയുകയായിരുന്നു.
വിവരമറിഞ്ഞ് പൊലീസ് വന്നപ്പോഴേക്കും വരന്‍ പ്രശ്നമുണ്ടാക്കി. അതോടെ, മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവാവ് മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിന് വന്ന വരനെ കല്യാണ വേഷത്തില്‍ തന്നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദേശത്തുനിന്നു വിവാഹത്തിന് വന്നതായിരുന്നു വരന്‍. വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഒത്തുതീര്‍പ്പില്‍ തീരുമാനമായി.
സംഭവം സംഘര്‍ഷത്തിന്റെ വക്കിൽ വന്നെങ്കിലും പോലീസ് ഇടപെട്ടാണ് പള്ളിയിലെ രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് വരന്റെ കൂട്ടരും വധുവിന്റെ വീട്ടുകാരും സംഘടിപ്പിച്ച ചര്‍ച്ചയില്‍ വധുവിന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് ധാരണയായി.