Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

“എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരം 47 പേര്‍ക്ക് മാത്രമേ നല്‍കാനുള്ളൂ, 22 ഇരകളെ കണ്ടെത്തിയിട്ടില്ല”

ന്യൂഡല്‍ഹി: കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരിൽ 47 പേർക്ക് മാത്രമാണ് ഇനിയും നഷ്ടപരിഹാരം നൽകാൻ ബാക്കിയുള്ളതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി സുപ്രീം കോടതിയെ അറിയിച്ചു. ഇതിൽ നഷ്ടപരിഹാരത്തിന് അർഹരായ 22 പേരെ ഇനിയും കണ്ടെത്താനുണ്ട്. മറ്റ് 25 പേരുടെ അപേക്ഷകൾ കളക്ടറേറ്റിലും വില്ലേജ് ഓഫീസിലും പരിശോധിച്ചുവരികയാണെന്നും ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയാണ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. ആകെ 3,714 പേർ നഷ്ടപരിഹാരത്തിന് അർഹരാണ്. ഇതിൽ 3,667 പേർക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി. ഇതിനായി 183.35 കോടി രൂപ വിതരണം ചെയ്തതായി സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചു. അപേക്ഷ നൽകിയ ബാക്കി 25 പേരുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് അവശ്യചികിത്സയ്ക്കായി നൽകിയ ചികിത്സാ സൗകര്യങ്ങളുടെ വിശദാംശങ്ങളും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് സുപ്രീം കോടതി അനുവദിച്ച അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് കാസർകോട്ടെ എട്ട് ഇരകൾ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി ചീഫ് സെക്രട്ടറിക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...