ആറ്റിങ്ങൽ നഗരസഭയിൽ എലിപ്പനി മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ നടപടികൾക്കൊരുങ്ങി നഗരസഭാ അധികൃതർ. ആറ്റിങ്ങൽ അമ്പലംമുക്ക് പറങ്കിമാംവിള വീട്ടിൽ സുജാഹുദ്ദീനാണ് എലിപ്പനി ബാധിച്ച് മരിച്ചത്.
കടുത്ത പനിയും ശരീര വേദനയും ഉണ്ടായതിനെ തുടർന്ന് വലിയകുന്ന്ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്ദ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ സുജാഹുദീന്റെ ആന്തരികാവയവങ്ങളിൽ വൈറസ് ബാധിച്ച് പ്രവർത്തന രഹിതമായതായി കണ്ടെത്തുകയും രോഗം മൂർച്ചിച്ച് മരണം സംഭവിക്കുകയുമായിരുന്നു.
എലിപ്പനി മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നഗരസഭയിലെ വാർഡുകളിൽ അടിയന്തിരമായി പ്രതിരോധ മരുന്ന് വിതരണം ചെയ്യാൻ നടപടികൾ സ്വീകരിച്ചതായി ചെയർപേഴ്സൺ അറിയിച്ചു. കാർഷിക സംബന്ധമായ ജോലിയിൽ ഏർപ്പെടുന്നവരാണ് പ്രധാനമായും പ്രതിരോധ മരുന്ന് കഴിക്കേണ്ടതെന്നും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും കുട്ടികളും ഡോക്ടറുടെ നിർദ്ദേശം കൂടാതെ മരുന്ന് കഴിക്കരുതെന്നും അധികൃതർ അറിയിച്ചു.
You must be logged in to post a comment Login