Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘ഒരു സ്ത്രീക്ക് സംഭവിച്ചത് വിധിയാണെന്ന് വിശ്വസിക്കുന്നത് മാർക്സിസ്റ്റ് കാഴ്ചപ്പാടാണോ’

തന്‍റെ പരാമർശം തിരുത്താൻ തയ്യാറല്ലെന്ന എം എം മണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കെ കെ രമ. അൽപ്പമെങ്കിലും മനുഷ്യത്വം അവശേഷിച്ചിരുന്നെങ്കിൽ എം എം മണി തന്നെ ഇനിയും കുത്തിനോവിക്കാന്‍ മുതിരില്ലായിരുന്നുവെന്ന് രമ പറഞ്ഞു. ഒരു സ്ത്രീക്കും കേട്ടിരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഒരു സ്ത്രീക്ക് സംഭവിച്ചത് വിധിയാണെന്ന് വിശ്വസിക്കുന്നത് മാർക്സിസ്റ്റ് കാഴ്ചപ്പാടാണോയെന്നും കെ കെ രമ ചോദിച്ചു.

സി.പി.ഐ(എം) നേതാക്കളുടെ പ്രസ്താവനകൾ തെളിയിക്കുന്നത് ആർ.എം.പിയെ ഇപ്പോഴും ഭയക്കുന്നുണ്ടെന്നാണ്. വായിൽ വന്ന കാര്യങ്ങളാണ് താൻ പറഞ്ഞതെന്ന് എംഎം മണി പറയുന്നു. എന്നാൽ അത് തിരുത്താൻ അദ്ദേഹം തയ്യാറല്ല. തെറ്റുണ്ടെങ്കിൽ, അത് അംഗീകരിക്കുന്നത് ജനാധിപത്യത്തിന്‍റെയും മാനവികതയുടെയും രീതിയാണ്. അപരിഷ്കൃതമായ പ്രസ്താവനകൾ ആവർത്തിക്കുന്നതിന്‍റെ ധാർഷ്ട്യവും ധിക്കാരവും സിപിഐ(എം)ന്‍റെ അപചയത്തെയാണ് കാണിക്കുന്നതെന്ന് കെ കെ രമ പറഞ്ഞു.

രമയ്ക്കെതിരായ പരാമർശത്തിൽ ഖേദമില്ലെന്ന് എം എം മണി പറഞ്ഞിരുന്നു. രമ മുഖ്യമന്ത്രിയെ തേജോവധം ചെയുകയാണ്. നിയമസഭയിൽ അവർ മുഖ്യമന്ത്രിയെ ആക്രമിച്ചു സംസാരിച്ചു. പ്രതിപക്ഷത്തിന്റെ കൂട്ടത്തില്‍ നിന്ന് വിധവയല്ലേ എന്ന് ചോദിച്ചു. ആ ചോദ്യത്തിനുള്ള മറുപടിയായായിരുന്നു പരാമർശം. രമയ്ക്ക് സഭയിൽ പ്രത്യേക പദവിയില്ല. അപ്പോൾ എന്‍റെ വായിൽ വന്നതു പറഞ്ഞു. രമയോട് പ്രത്യേകിച്ച് വിദ്വേഷമില്ല. അത് ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നില്ല. പരാമർശത്തിൽ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്നും മണി പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...