Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ കേരളത്തിൽ നാല് എൻ.ഡി.ആർ.എഫ് സംഘങ്ങളുണ്ടെന്നും അടിയന്തര സാഹചര്യങ്ങളിൽ നാല് ലക്ഷം പേരെ താമസിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

കാറ്റ് പ്രവചനാതീതമാണ്. ഉൾമേഖലകളിലെ കാറ്റ് ഒരു പുതിയ പ്രതിഭാസമാണെന്നും ഇത് ഗസ്റ്റിനാഡോ ചുഴലിക്കാറ്റ് മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് 23 ക്യാമ്പുകൾ തുറന്നതായും മന്ത്രി അറിയിച്ചു. കേരളത്തിൽ 14 ഡാമുകൾ തുറന്നതായും റവന്യു മന്ത്രി അറിയിച്ചു.

നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂഴിയാർ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. അടിയന്തരമായി നഷ്ടപരിഹാരം നൽകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ദുരന്ത നിവാരണത്തിനായി 25,000 രൂപ വില്ലേജ് ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കവളപ്പാറ ഉരുൾപൊട്ടലിൽ മരിച്ചവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ വിമർശനം സൂക്ഷ്മമായി പരിശോധിക്കുമെന്നും റവന്യു മന്ത്രി പറഞ്ഞു. ആർക്കും ഒരു ബുദ്ധിമുട്ടും കൂടാതെ പ്രശ്നം വേഗത്തിൽ പരിഹരിക്കപ്പെടും. 85 പേരുടെ കാര്യത്തിൽ തീരുമാനമായി. ചിലരുടെ കാര്യത്തിൽ ഭൂമി ലഭിക്കാത്ത പ്രശ്നമുണ്ടെന്നും മന്ത്രി പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...