Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഹൈവേ വികസനത്തിന് കൂടുതൽ തുക വഹിക്കുന്നത് കേരളമാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് മുരളീധരന്‍

ന്യൂഡല്‍ഹി: ദേശീയപാതാ വികസനം സംബന്ധിച്ച മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ദേശീയപാത വികസനത്തിൽ പദ്ധതിച്ചെലവിന്‍റെ 25 ശതമാനം വഹിക്കുന്നത് കേരളം മാത്രമാണെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“റോഡിനുള്ള ഭൂമി ഏറ്റെടുക്കലിന്‍റെ 30 ശതമാനവും റിംഗ് റോഡുകൾക്കും ബൈപ്പാസുകൾക്കുമായി ഭൂമി ഏറ്റെടുക്കുന്നതിന് 50 ശതമാനം തുകയും കർണാടക ചെലവഴിക്കുന്നു. തമിഴ്നാട്ടിലെ നാല് എലിവേറ്റഡ് ഹൈവേകളുടെ ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമായി ചെലവാകുന്ന 470 കോടി രൂപയിൽ പകുതിയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.

പഞ്ചാബിലും തുകയുടെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിച്ചിരുന്നു. ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, തെലങ്കാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ചെലവിന്‍റെ 50 ശതമാനം വരെ സംസ്ഥാന സർക്കാരുകളാണ് വഹിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. ബിഹാർ 100 ശതമാനം പണവും ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനമാണ് കേരളം വഹിക്കുന്നത്. ദേശീയപാതയുടെ നിർമ്മാണച്ചെലവ് മുഴുവൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) വഹിക്കും. ദേശീയ പാത പൂർണമായും സംസ്ഥാന സർക്കാരാണ് നിർമ്മിക്കുന്നതെന്ന പ്രചാരണമാണ് നടക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു. മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്നതിനേക്കാൾ കൂടുതൽ സഹായമാണ് കേന്ദ്രം കേരളത്തിന്‍റെ വികസനത്തിനായി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...