Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘പിണറായി സർക്കാരിന്റെ നയം കടമെടുത്ത് ധൂർത്തടിക്കൽ’; വിമർശനവുമായി കെ. സുരേന്ദ്രൻ

ആലപ്പുഴ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഇടത് സർക്കാർ വായ്പയെടുത്ത് പാഴാക്കുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു. അഴിമതിക്ക് അറുതിവരുത്താൻ പിണറായി സർക്കാർ തയ്യാറല്ല. പണം കടമെടുത്ത് ധൂർത്തടിക്കുക എന്നതാണ് ഇടത് സർക്കാരിന്റെ നയം. നികുതി ഭാരം ബഡ്ജറ്റിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഡൽഹിയിലെ പുതിയ പോസ്റ്റ് അനാവശ്യ ചെലവാണ്. ക്യാബിനറ്റ് പദവി നൽകേണ്ട ആവശ്യമില്ലായിരുന്നു. സി.പി.എമ്മിന്‍റെ രാഷ്ട്രീയ ആവശ്യങ്ങൾ നടപ്പിലാക്കാനുള്ള നടപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ 10 വർഷമായി കേന്ദ്രം കേരളത്തിന് അനുവദിച്ച തുകയുടെ കണക്ക് ധനമന്ത്രി ബാലഗോപാൽ പുറത്തുവിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജി.എസ്.ടി കുടിശ്ശികയായി 7,000 കോടി രൂപ കേന്ദ്രം ഇനിയും നൽകാനുണ്ടെന്ന പ്രചാരണം പച്ചക്കള്ളമാണ്. കേന്ദ്രം അനുവദിച്ച തുകയെക്കുറിച്ച് ബി.ജെ.പി വീടുവീടാന്തരം കയറിയിറങ്ങി വിശദീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. 

ഹർത്താൽ ദിനത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകാനുള്ള ജപ്തി നടപടികൾ പൂർത്തിയാക്കാത്ത സംസ്ഥാന സർക്കാരിന്റെ നടപടിയെയും സുരേന്ദ്രൻ വിമർശിച്ചു. ഹർത്താലുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിന്‍റെ സ്വത്ത് കണ്ടുകെട്ടാൻ ഹൈക്കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറായില്ലെന്നും ബി.ജെ.പി അദ്ധ്യക്ഷൻ ആരോപിച്ചു. സർക്കാർ ഇപ്പോഴും പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്നുണ്ട്. എൻ.ഐ.എ റെയ്ഡ് സംബന്ധിച്ച വിവരങ്ങൾ പോലും പോപ്പുലർ ഫ്രണ്ടിന് ചോർത്തിക്കൊടുത്തത് സംസ്ഥാന പൊലീസാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ ഭക്ഷ്യസുരക്ഷയില്ല. ഭക്ഷണം കഴിക്കുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. 

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...