Friday, September 29, 2023

കള്ളു ഷാപ്പുകളുടെ വിൽപ്പന ലേലം ഓൺലൈനാക്കാൻ സർക്കാർ അനുമതി

തിരുവനന്തപുരം: കള്ളുഷാപ്പുകളുടെ വിൽപ്പന ലേലം ഓൺലൈനാക്കാൻ സർക്കാർ അനുമതി. വിൽപ്പന നടപടിക്രമങ്ങളുടെ സങ്കീർണ്ണതയും വിൽപ്പനയിൽ പങ്കെടുക്കുന്നവരുടെ തിരക്കും കാരണം തടസ്സങ്ങൾ നേരിടുന്നതിനാലാണ് ഓൺലൈനായി വിൽപ്പന നടത്താൻ തീരുമാനിച്ചത്. ഇതിനായി പുതിയ സോഫ്റ്റ്‌വെയറും തയ്യാറാക്കും. അബ്കാരി ഷോപ്പ് ഡിസ്പോസൽ ചട്ടങ്ങളിലും ഭേദഗതി കൊണ്ടുവരും. സംസ്ഥാനത്ത് ആകെ 5170 കള്ളുഷാപ്പുകളാണുള്ളത്.

വലിയ ഹാളുകൾ വാടകയ്ക്കെടുത്താണ് നിലവിൽ ലേലം നടക്കുന്നത്. ഹാൾ കണ്ടെത്തുന്നതിനും സൗകര്യങ്ങൾ ഒരുക്കുന്നതിനും വലിയ തുക ചെലവഴിക്കേണ്ടി വരുന്നു. വിൽപ്പന എങ്ങനെ ഓൺലൈനാക്കാമെന്ന് പഠിക്കാൻ എക്സൈസ് വകുപ്പ് സാങ്കേതിക സർവകലാശാലയെ ചുമതലപ്പെടുത്തി. ഇവർ സമർപ്പിച്ച നിർദേശങ്ങൾ സി-ഡാക്, ഐടി മിഷൻ, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതി പരിശോധിച്ചു.

പുറത്ത് പദ്ധതി നടപ്പാക്കിയാൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും എക്സൈസ് വകുപ്പിലെ എല്ലാ സേവനങ്ങളും ഓൺലൈനാക്കാമെന്നുമുള്ള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ശുപാർശകൾ അംഗീകരിച്ചത്. സാങ്കേതിക സർവകലാശാലയുടെ നിർദേശം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജൂണിൽ എക്സൈസ് കമ്മീഷണർ സർക്കാരിന് കത്ത് നൽകിയിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ അനുമതി നൽകിയത്.

Related Articles

Latest Articles