Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മഞ്ജു വാര്യരുടെ വിസ്താരം; ദിലീപിൻ്റെ സത്യവാങ്മൂലത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. കുറ്റമറ്റ വിചാരണയ്ക്കാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്നും മഞ്ജു വാര്യർ ഉൾപ്പെടെ 4 പേരെ മാത്രമാണ് വിസ്തരിക്കാൻ ബാക്കിയുള്ളതെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. തന്നെ വെറുതെ വിടുമെന്ന മിഥ്യാധാരണയിലാണ് വിചാരണ വേഗത്തിലാക്കണമെന്ന ദിലീപിന്‍റെ ആവശ്യം. പ്രതികൾ തെളിവ് നശിപ്പിച്ചെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് അവകാശമുണ്ട്. ബാലചന്ദ്രകുമാറിന്‍റെ ചോദ്യം ചെയ്യൽ നീട്ടിയത് പ്രതിഭാഗമാണെന്നും വാദം നീട്ടിയില്ലെങ്കിൽ 30 ദിവസത്തിനകം വിചാരണ പൂർത്തിയാക്കാമെന്നും സംസ്ഥാനം സുപ്രീംകോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും സാക്ഷിയാക്കുന്നതിനെതിരെ ദിലീപ് കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു. വിചാരണയ്ക്കായി പ്രോസിക്യൂഷൻ നൽകിയ കാരണങ്ങൾ തെറ്റാണെന്നും ദിലീപ് ആരോപിച്ചു. കാവ്യാ മാധവന്‍റെ അച്ഛൻ മാധവനെയും അമ്മ ശ്യാമളയെയും വീണ്ടും വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യമെന്നും വിചാരണ നീട്ടാനാണ് ഇങ്ങനെ ചെയ്തതെന്നും ദിലീപ് സത്യവാങ്മൂലത്തിൽ പറയുന്നു.

ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദരേഖയിലെ ദിലീപിന്‍റെയും സഹോദരന്‍റെയും സഹോദരിയുടെയും ശബ്ദം തിരിച്ചറിയുന്നതിന് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ വിചാരണക്കോടതിയെ സമീപിച്ചത്. ശബ്ദരേഖകളുടെ ഫോറൻസിക് റിപ്പോർട്ട് വിചാരണക്കോടതിയുടെ പരിഗണനയിലാണ്. ഫെഡറൽ ബാങ്കിലെ ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറിയാൻ കാവ്യയുടെ പിതാവ് മാധവന്‍റെ പരിശോധന നടത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാതെ നീട്ടിക്കൊണ്ടു പോകാനാണ് നീക്കമെന്നും പോലീസും നടിയും പ്രോസിക്യൂഷനും അതിനു ശ്രമിക്കുകയാണെന്നും ദിലീപ് ആരോപിച്ചു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...