Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഭക്ഷണത്തിൽ രാസവസ്തു കലർത്തി കൊല്ലാൻ ശ്രമിച്ചെന്ന് പരാതി; സരിത ആശുപത്രിയിൽ

തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായരെ ഭക്ഷണത്തിൽ രാസവസ്തു ചേർത്ത് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് രക്ത സാമ്പിളുകൾ ശേഖരിച്ചു. മുൻ ഡ്രൈവർ വിനു കുമാറാണ് രാസവസ്തു കലർത്തിയതെന്നാണ് സരിതയുടെ പരാതി. കേരളത്തിൽ പരിശോധനയ്ക്ക് സൗകര്യമില്ലാത്തതിനാൽ സാമ്പിളുകൾ ഡൽഹിയിലെ നാഷണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയയ്ക്കും. ശാരീരികമായി അവശ നിലയിലുള്ള സരിത ഇപ്പോൾ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലാണ്.

രാസവസ്തു കഴിച്ചതിനെ തുടർന്ന് സരിതയ്ക്ക് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുകയും ഇടതുകണ്ണിന്റെ കാഴ്ച കുറയുകയും ചെയ്തു. ഇടതുകാലും ദുർബലമായി. വഞ്ചനയിലൂടെ പരാതിക്കാരിയെ കൊലപ്പെടുത്തി സാമ്പത്തിക ലാഭമുണ്ടാക്കാൻ സരിത നൽകിയ പരാതിയിലെ പ്രതികളുമായി വിനുകുമാർ ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. മരണത്തിലേക്ക് നയിച്ചേക്കാവുന്ന തരത്തിലുള്ള രാസവസ്തുക്കളാണ് സരിതയ്ക്ക് നൽകിയത്. ഐപിസി സെക്ഷൻ 307 (കൊലപാതക ശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിത ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

രോഗം ബാധിച്ച് ചികിത്സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്നും സരിത പറഞ്ഞു. രക്തത്തിൽ അമിതമായ അളവിൽ ആഴ്സെനിക്, മെർക്കുറി, ലെഡ് എന്നിവ കണ്ടെത്തി. 2018 മുതലാണ് വധശ്രമം ആരംഭിച്ചതെന്ന് സരിത പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ വിഷവസ്തുവിന്‍റെ സാന്നിധ്യം സംശയിച്ചു. എന്നാൽ ആരാണെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ പരാതി നൽകിയിരുന്നില്ല. 2022 ജനുവരി മൂന്നിന് കരമനയിലെ ഒരു ജ്യൂസ് കടയിൽ വച്ച്
വിനുകുമാർ രാസവസ്തു കലർത്തിയതായി അറിഞ്ഞുവെന്നും സരിത പറഞ്ഞു. പരാതി ലഭിച്ചതിനെ തുടർന്ന് ക്രൈ ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി. മുൻ ഡ്രൈവർ വിനുകുമാറിന് പുറമെ മറ്റ് ചിലർ കൂടെ ഇതിൽ പങ്കാളികളാണെന്ന് സംശയിക്കുന്നുവെന്നും സരിത പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...