പേരാമ്പ്ര : അനു കൊലപാതകക്കേസില്‍ പിടിയിലായ കൊണ്ടോട്ടി മുജീബെന്ന മുജീബ് റഹ്‌മാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ കൊലപാതകക്കേസിലും പ്രതി. 20 വയസുള്ളപ്പോള്‍ മലപ്പുറം തിരൂരിലെ സ്വര്‍ണക്കടക്കാരനായ ഗണപതിയെ കൊലപ്പെടുത്തിയ കേസില്‍ ഇയാൾ കൂട്ടു പ്രതിയാണ്. ഈ കേസ് പരപ്പനങ്ങാടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തതാണ്. പിന്നീടിങ്ങോട്ട് മോഷണം നടത്തിയാണ് ഇയാൾ ജീവിക്കുന്നത്തം. പണംതീര്‍ന്നാല്‍ മോഷണത്തിനായി പോകും. അനുവിന്റെ കൊലപാതകം നടന്ന സമയത്തും പണത്തിന് അത്യാവശ്യമുണ്ടായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് വ്യക്തമാക്കിയത്.മോഷ്ടിച്ച വാഹനങ്ങളില്‍ കറങ്ങിനടന്ന് കവര്‍ച്ച പതിവാക്കിയ വ്യക്തിയാണ് മുജീബ് റഹ്‌മാന്‍. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍നിന്ന് സ്ത്രീകളെ ഓട്ടോയില്‍ കയറ്റി യാത്രാമധ്യേ ആക്രമിച്ച് അവശരാക്കി ക്രൂരമായ പീഡനത്തിന് ഇരയാക്കുകയും ആഭരണങ്ങള്‍ കവര്‍ന്ന് വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളയുന്നതുമൊക്കെയാണ് പ്രതിയുടെ സ്ഥിരംരീതികള്‍.
പരാതി പറയാന്‍ സ്ത്രീകള്‍ മടിക്കുന്ന കേസുകളില്‍ ഇയാള്‍ വഴുതിപ്പോവാറണ് പതിവ്. മോഷണത്തിന് ഇറങ്ങിയാല്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത് വെക്കുകയെന്ന മുന്‍കരുതലും ഇയാള്‍ എടുക്കാറുണ്ട്. വാളൂരില്‍ കൊലപാതകം നടന്ന ദിവസം യാത്രചെയ്യുന്ന സമയത്തൊന്നും ഇയാള്‍ ഫോണ്‍ ഉപയോഗിച്ചിട്ടേയില്ല.തലശ്ശേരിയില്‍ ഓട്ടോ കവര്‍ന്നതിലും കൊണ്ടോട്ടിയില്‍ ഒരു വീടിന്റെ വാതില്‍ കത്തിച്ച് മോഷണം നടത്തിയ കേസിലും മുജീബ് പ്രതിയാണ്. 2020 ജൂലായ് രണ്ടിന് മുക്കം മുത്തേരിയില്‍ വയോധികയെ ഓട്ടോയില്‍ കയറ്റി ആക്രമിച്ച് ബലാത്സംഗംചെയ്ത് കവര്‍ച്ചചെയ്ത കേസില്‍ ചോമ്പാലയില്‍നിന്ന് മോഷ്ടിച്ച ഓട്ടോയാണ് ഉപയോഗിച്ചത്. വ്യാജനമ്പര്‍പ്ലേറ്റും ഘടിപ്പിച്ചിരുന്നു.