കൊച്ചി: മാസപ്പടി കേസിൽ അന്വേഷണവുമായി ഇ.ഡിയും. കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് അടക്കമുള്ളവരിലേക്കാണ് ഇഡി അന്വേഷണം എത്തുന്നത്. കേസിൽ സീരിയസ് ഫ്രാേഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്‌ഐഒ) അന്വേഷണം നടക്കുന്നതിനിടെയാണ് ഇഡിയുടെ അന്വേഷണവും. പ്രാഥമിക പരിശോധനകൾക്കുശേഷം കൊച്ചി യൂണിറ്റിലാണ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അന്വേഷണം അനിവാര്യമാണെന്നും വൻ തുകയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും മാസപ്പടി കേസിലെ പരാതിക്കാരനായ ഷോൺ ജോർജ് പറഞ്ഞു. വൻ തുകയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും അരവിന്ദ് കേജ്‌രിവാളിനെക്കാൾ വലുതല്ലല്ലോ പിണറായി വിജയൻ എന്നും അദ്ദേഹം പ്രതികരിച്ചു.