പഠനസംബന്ധമായി അമ്മ വഴക്ക് പറഞ്ഞതിൽ മനംതൊന്ത് പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു. സംഭവം വർക്കല വിളഭാഗം പ്ലാവഴികം ഉടയാൻ കുഴിയിൽ ഉല്ലാസിന്റെയും, നിമ്മിയുടെയും മൂത്ത മകൾ ഭാഗ്യനന്ദ പതിനഞ്ചാണ് വീടിന്റെ കിടപ്പുമുറിയിൽ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം പഠിക്കാത്തതിന്റെ പേരിൽ അമ്മ വഴക്ക് പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ തിങ്കളാഴ്ച സ്കൂളിൽ പോകാൻ നേരം ഉച്ച ഭക്ഷണം കൊണ്ടുപോകാൻ ഭാഗ്യനന്ദ കൂട്ടാക്കിയില്ല. ഉച്ച ഭക്ഷണം കൊണ്ടുപോകാതെ സ്കൂളിൽ പോകണ്ട എന്ന് അമ്മ അറിയിച്ചു. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതാണ് പ്രാഥമിക വിവരം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോട് കൂടിയാണ് സംഭവം. വർക്കല ഗവൺമെൻറ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ
ഭാഗ്യനന്ദ ഇളയ കുട്ടിയെ സ്കൂൾ ബസ്സിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ നിമ്മി പോയ സമയം കൊണ്ടാണ് ഭാഗ്യം ആത്മഹത്യ ചെയ്തതായി കരുതുന്നത്. സംഭവം നടക്കുമ്പോൾ വീടിന്റെ വാതിലുകളെല്ലാം തുറന്നു കിടന്നതായി അറിയാൻ കഴിയുന്നു. വിദേശത്തുള്ള പിതാവ് ഉല്ലാസ് വ്യാഴാഴ്ച എത്തിയശേഷം ആയിരിക്കും സംസ്കാരം നടക്കുക. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. വിസ്മയ ന്യൂസ് വർക്കല
You May Also Like
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
NATIONAL
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...
NEWS
കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...
KERALA NEWS
കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...