Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഹൈവേ വികസനത്തിന് കൂടുതൽ തുക വഹിക്കുന്നത് കേരളമാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് മുരളീധരന്‍

ന്യൂഡല്‍ഹി: ദേശീയപാതാ വികസനം സംബന്ധിച്ച മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ദേശീയപാത വികസനത്തിൽ പദ്ധതിച്ചെലവിന്‍റെ 25 ശതമാനം വഹിക്കുന്നത് കേരളം മാത്രമാണെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“റോഡിനുള്ള ഭൂമി ഏറ്റെടുക്കലിന്‍റെ 30 ശതമാനവും റിംഗ് റോഡുകൾക്കും ബൈപ്പാസുകൾക്കുമായി ഭൂമി ഏറ്റെടുക്കുന്നതിന് 50 ശതമാനം തുകയും കർണാടക ചെലവഴിക്കുന്നു. തമിഴ്നാട്ടിലെ നാല് എലിവേറ്റഡ് ഹൈവേകളുടെ ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമായി ചെലവാകുന്ന 470 കോടി രൂപയിൽ പകുതിയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.

പഞ്ചാബിലും തുകയുടെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിച്ചിരുന്നു. ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, തെലങ്കാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ചെലവിന്‍റെ 50 ശതമാനം വരെ സംസ്ഥാന സർക്കാരുകളാണ് വഹിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. ബിഹാർ 100 ശതമാനം പണവും ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനമാണ് കേരളം വഹിക്കുന്നത്. ദേശീയപാതയുടെ നിർമ്മാണച്ചെലവ് മുഴുവൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) വഹിക്കും. ദേശീയ പാത പൂർണമായും സംസ്ഥാന സർക്കാരാണ് നിർമ്മിക്കുന്നതെന്ന പ്രചാരണമാണ് നടക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു. മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്നതിനേക്കാൾ കൂടുതൽ സഹായമാണ് കേന്ദ്രം കേരളത്തിന്‍റെ വികസനത്തിനായി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....