മലയോരമേഖലയിലെ പ്രധാന പാതയായ വിതുര-തൊളിക്കോട് റോഡിലെ ദുരിതയാത്രയ്‌ക്ക് പരിഹാരമില്ല.മന്നൂർക്കോണം മുതൽ വിതുര കലുങ്ക് വരെയുള്ള വളവുകളാണ് പ്രധാന അപകടക്കെണികൾ. വീതിയില്ലാത്ത റോഡ്, കുണ്ടും കുഴിയും എന്നിവയെല്ലാം പ്രശ്‌നം രൂക്ഷമാക്കുന്നു.വീതിയില്ലാത്തതും വളവുകൾ നിറഞ്ഞതുമായ റോഡ് നിരന്തരം അപകടത്തിനു കാരണമാകുന്നു. മൂന്നുവർഷത്തിനിടെ എട്ട് അപകടമരണങ്ങളാണ് ഈ പാതയിലുണ്ടായത്. തൊളിക്കോട് ഹൈസ്‌കൂൾ ജങ്ഷൻ, പുളിമൂട്, തോട്ടുമുക്ക്, ഇരപ്പിൽ, പേരയത്തുപാറ, ചേന്നൻപാറ തുടങ്ങിയ സ്ഥലങ്ങളിലെ വളവുകളെല്ലാം യാത്രക്കാർക്ക് ഭീഷണിയാണ്. തൊളിക്കോട് ഹൈസ്‌കൂൾ ജങ്ഷനിലെ വളവിലാകട്ടെ വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമേ കാണാൻ കഴിയൂ.
കാലങ്കാവിൽനിന്നു തുരുത്തിവഴിയുള്ള ബസ് റൂട്ട് വന്നുചേരുന്ന തൊളിക്കോട് ജങ്ഷനിലെ വലിയവളവിൽ നിയന്ത്രണസംവിധാനമോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ല. മഴക്കാലത്ത് ഈ കുഴികളിൽ വെള്ളംകെട്ടുന്നത് ഇരുചക്രവാഹനങ്ങൾക്കാണ് ഏറെ ഭീഷണി. ഇരുത്തലമുക്കിനടുത്തെ റോഡ് നിറയെ ഇത്തരം കുഴികളാണ്. അശാസ്ത്രീയനിർമാണവും ഓടയില്ലാത്തതുമാണ് റോഡിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു.
You must be logged in to post a comment Login