ഒന്നര വർഷം മുമ്പുണ്ടായ മഴയിൽ തകർന്ന റോഡിൽ ഇപ്പോഴും ഗതാഗതം വിദൂരം.ചിറയിൻകീഴ് പണ്ടകശാല പുളിമൂട് കടവിൽ നിന്നും കരിന്തല ഭാഗത്തേക്ക് പോകുന്ന റോഡ് തകർന്ന് ഗതാഗതം നിലച്ചിട്ട് മാസങ്ങൾ പിന്നിടുന്നു.നാലു മാസം മുൻപ് കാർ നദിയിലേക്ക് പതിച്ച് രണ്ടു പേർ മരിച്ച സംഭവത്തിലും അധികൃതർ മൗനം പാലിച്ചു. ചിറയിൻകീഴ് പുളിമൂട് കടവിൽ വാമനപുരം നദിക്ക് സമാന്തരമായുള്ള റോഡാണ് അപകടാവസ്ഥയിൽ ആയത്. അപകടമുണ്ടാൽ പഞ്ചായത്ത് അധികൃതർ താൽക്കാലിക വേലി നിർമ്മിച്ച് റോഡിലെ ഗതാഗതം തടഞ്ഞതും നാട്ടുകാരിൽ ആക്ഷേപം ഉയർത്തിയിരുന്നു. ഇപ്പോൾ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും മാത്രമേ റോഡിലൂടെ കടന്നു പോകാൻ സാധിക്കുകയുള്ളൂ. നൂറുകണക്കിന് കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. എന്നാൽ ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്നുള്ള പതിവ് മറുപടി ക്കപ്പുറം റോഡ് ഗതാഗത യോഗ്യമാക്കാൻ അധികൃതർ ഒരു നടപടിയും കൈക്കൊള്ളുന്നില്ല എന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.
You May Also Like
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
NATIONAL
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...
NEWS
കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...
KERALA NEWS
കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...
You must be logged in to post a comment Login