ഗുവാഹാത്തി: അസം-മിസോറാം അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം അംഗീകരിക്കാനാകില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ. അതിർത്തി സംഘർഷത്തിൽ പ്രശ്ന പരിഹാരത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും പക്ഷേ, തന്റെ ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി.
” എനിക്കെതിരെ ഒരു എഫ്ഐആർ ഫയൽ ചെയ്യുന്നതുകൊണ്ട് പ്രശ്നം പരിഹരിക്കാൻ സാധിക്കുമെങ്കിൽ ഞാനതിൽ സന്തുഷ്ടനാണ്. ഏത് പോലീസ് സ്റ്റേഷനിലും ഹാജരാകാൻ തയ്യാറുമാണ്. പക്ഷേ, ഞങ്ങളുടെ ഉദ്യോഗസ്ഥർക്ക് എതിരായ അന്വേഷണം അനുവദിക്കില്ല.”- അസം മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം വിളിക്കാമെന്ന് മിസോറാം മുഖ്യമന്ത്രി സോറംതംഗ ഉറപ്പ് നൽകിയതായും അതിർത്തി തർക്കങ്ങൾ ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂയെന്നും അദ്ദേഹം പറഞ്ഞു.
You May Also Like
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
NATIONAL
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...
NEWS
കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...
KERALA NEWS
കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...
You must be logged in to post a comment Login