രണ്ടു തവണ വാക്സീൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ അതിർത്തി കടത്തി വിടുന്നുള്ളു.പരിശോധനക്കായി കൂടുതൽ ഉദ്യോഗസ്ഥരെ ഏർപ്പെടിത്തിട്ടുണ്ട്.തിരുവനന്തപുരം ഇടുക്കി അതിർത്തികളിലാണ് പ്രധാന പരിശോധന.
തിരുവനന്തപുരം അതിർത്തിയായ ഇഞ്ചിവിളയിലും തമിഴ്നാട് അതിർത്തിയിലും പരിശോധന തുടങ്ങി.ആർ ടി പി സി ആർ പരിശോധന ഫലം ഇല്ലാത്തവരുടെ ശരീര താപനില നോക്കും. ഉയർന്ന താപനില ഉള്ളവരെ ചെക്പോസ്റ്റിൽ വെച്ച് തന്നെ കോവിഡ് ടെസ്റ്റിന് വിധേയമാക്കും.
ഇടുക്കിയിൽ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിൽ ആണ് പരിശോധന. പോലീസ്, റവന്യു, ആരോഗ്യ വകുപ്പ് അധികൃതരാണ് പരിശോധന നടത്തി വരുന്നത്.
വാളയാർ ചെക്പോസ്റ്റിൽ കർശന പരിശോധന അഞ്ചാം തീയതി മുതലാണ്.അഞ്ചാം തീയതിക്ക് ശേഷം ആർ ടി പി സി ആർ ഫലം ഇല്ലാതെ എത്തുന്നവരെ തിരികെ അയക്കുമെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചിട്ടുണ്ട്.
ബാംഗ്ലൂർ റെയിൽവേസ്റ്റേഷനിലടക്കം കർശന നിയന്ത്രണം ഏർപെടുത്തിട്ടുണ്ട്. ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കിറ്റില്ലാതെ കേരളത്തിൽ നിന്ന് എത്തുന്നവരെ കൊവിഡ് സെൻ്ററിലേക്ക് മാറ്റുമെന്ന് കർണാടക അറിയിച്ചു. മലയാളികൾക്ക് ഇൻസ്റ്റിറ്റ്യൂഷ്ണൽ ക്വാറൻറീൻ നിർബന്ധമാക്കും. നെഗറ്റീവ് പരിശോധനാഫലം വരാതെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കില്ല.
You must be logged in to post a comment Login