പ്രീമിയം എംപിവിയായ ഇന്നോവ ക്രിസ്റ്റയിലൂടെയും പ്രീമിയം എസ്‌യുവിയായ ‘ഫോർച്യൂണറി’ലൂടെയും ഇന്ത്യയിൽ പടനയിക്കുന്ന ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട, പിക് അപ് ട്രക്ക് വിപണിയിലെ സാധ്യതകൾ പരിഗണിക്കുന്നു. വിൽപന സാധ്യത പരിമിതമെങ്കിലും പിക് അപ് ട്രക്കായ ‘ഹൈലക്സ്’ ഇന്ത്യയിൽ അവതരിപ്പിക്കാനാണു ടൊയോട്ട കിർലോസ്കർ മോട്ടോറി(ടി കെ എം)ന്റെ നീക്കം. മിക്കവാറും പുതുവർഷത്തിൽ തന്നെ ‘ഹൈലക്സ്’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയേക്കുമെന്നാണു സൂചന.
ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിൽ ദശാബ്ദങ്ങളായി വിൽപ്പനയിലുള്ള പിക് അപ് ട്രക്കാണു ‘ഹൈലക്സ്’; 1968ൽ അരങ്ങേറിയ ‘ഹൈലക്സ്’ ഇതിനോടകം 1.80 കോടിയോളം യൂണിറ്റ് വിൽപ്പനയും കൈവരിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിലെ പരിഷ്കാര, നവീകരണ നടപടികളിലൂടെ പുതുതലമുറ എതിരാളികളോടു പോലും പോരാടാൻ ‘ഹൈലക്സി’നു സാധിച്ചിട്ടുമുണ്ട്.
‘ഫോർച്യൂണറി’നും ‘ഇന്നോവ ക്രിസ്റ്റ’യ്ക്കും അടിത്തറയാവുന്ന ‘ഐ എം വി-ടു’ പ്ലാറ്റ്ഫോം തന്നെയാണു ടൊയോട്ട ‘ഹൈലക്സി’ന്റെയും അടിസ്ഥാനം. വലിപ്പത്തിലും സാന്നിധ്യത്തിലുമൊക്കെ ‘ഫോർച്യൂണറി’നെയും ‘ഇന്നോവ ക്രിസ്റ്റ’യെയുമൊക്കെ കടത്തി വെട്ടുന്നതിനാൽ നഗരാതിർത്തിക്കു പുറത്തും ‘ഹൈലക്സി’ന് ഉപയോഗസാധ്യതയേറെയാണ്.
You must be logged in to post a comment Login