ഡൽഹി: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ നാലാം പ്രതിയായ ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചതിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സുപ്രീം കോടതിയിൽ. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ ആവശ്യം.
സംശയം വച്ചു മാത്രം ജാമ്യം നൽകാതിരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി നേരിട്ടുള്ള തെളിവ് ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് കർണാടക ഹൈക്കോടതി ഉപാധികളോടുകൂടെ ഒക്‌ടോബർ 28ന് ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. 2020 നവംബർ 11ന് ആണ് രണ്ടാംവട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇ ഡി അറസ്‌റ്റ് ചെയ്യുകയായിരുന്നു.
You must be logged in to post a comment Login